മുംബൈ: ദക്ഷിണ മുംബൈയില്‍ കപ്പല്‍ മുങ്ങി എണ്ണ കടലില്‍ ഒഴുകിയ സംഭവത്തില്‍ ഖത്തര്‍ ആസ്ഥാനമായ ഷിപ്പിങ് കമ്പനിക്ക് ദേശീയ ഹരിത ട്രൈബ്യൂണല്‍ 100 കോടി രൂപ പിഴയിട്ടു.
2011 ആഗസ്ത് നാലിനാണ് ദക്ഷിണമുംബൈയില്‍ നിന്നും അദാനിയുടെ ഗുജറാത്തിലെ തെര്‍മല്‍ പ്ലാന്റിലേക്ക് കല്‍ക്കരിയുമായി പോകുകയായിരുന്ന എം.വി റാക് എന്ന ചരക്കു കപ്പലാണ് 20 ട്രോപ്പിക്കല്‍ മൈല്‍ അകലെ മുങ്ങിയത്.
തുടര്‍ന്ന് എണ്ണ ചോര്‍ച്ച ഉണ്ടാകുകയും ഇത് ഏറെക്കാലം പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഇത് സംബന്ധിച്ച കേസ് ഉണ്ടായത്. ഏറെക്കാലം നീണ്ട് നിന്ന അന്വേഷണത്തിനൊടുവിലാണ് ‘ട്രൈബ്യൂണല്‍ കമ്പനിക്ക് വന്‍ പിഴ ചുമത്തിയത്.
അദാനി ഗ്രൂപ്പിെന്റ താപ നിലയത്തില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ടിയുള്ള കല്‍ക്കരിയും ഡീസലുമാണ് കപ്പലില്‍ ഉണ്ടായിരുന്നത്. പരിസ്ഥിതി നാശം വരുത്തിയതിന് അദാനി എന്റര്‍പ്രൈസസിന് അഞ്ചുകോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: