സിംല: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്ഹിമാചല് മുഖ്യമന്ത്രിയുമായ വീരഭദ്ര സിങ്ങിനെതിരെ സിബിഐ കുറ്റപത്രം തയ്യാറാക്കുന്നു. സിങ് പത്തു കോടിയുടെ സ്വത്ത് അനധികൃതമായി സമ്പാദിച്ചെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഇതിന് ഫോറന്‍സിക് തെളിവുകളടക്കം സിബിഐക്ക് ലഭിച്ചിട്ടുണ്ട്.
നാലു കോടി അധികമായി സമ്പാദിച്ചുവെന്നായിരുന്നു പ്രഥമ വിവര റിപ്പോര്‍ട്ടില്‍. അന്വേഷണം പൂര്‍ത്തിയായതോടെ അവിഹിത സ്വത്ത് പത്തു കോടിയാണെന്ന് വെളിവായിട്ടുണ്ട്. കേന്ദ്രമന്ത്രിയായിരിക്കെയാണ് അവിഹിത സ്വത്ത് സമ്പാദിച്ചത്.
ലോഡ് കണക്കിന് ആപ്പിള്‍
കടത്തിയത് ബൈക്കില്‍!!
ആപ്പിള്‍ കൃഷിയിലൂടെ പണം സമ്പാദിച്ചെന്നാണ് രേഖകളില്‍. വ്യാജരേഖ ചമച്ചാണ് പണം അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നും കണ്ടെത്തിയിട്ടുണ്ട്. ആപ്പിള്‍ തോട്ടത്തില്‍ നിന്ന് അഞ്ചു കോടി ലഭിച്ചെന്നാണ് ഒരു രേഖയില്‍.
എന്നാല്‍ ആ തോട്ടത്തില്‍ നിന്ന് രേഖകളില്‍ പറയുന്ന അത്രയും പഴവും വരുമാനവും ലഭിക്കില്ലെന്നും സിബിഐ വ്യക്തമാക്കുന്നു.
ലോഡ് കണക്കിന് ആപ്പിള്‍ കയറ്റിഅയച്ചതെന്ന് പറഞ്ഞ് കാണിച്ചിരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ ബൈക്കുകളുടേതാണ്. വസ്തുവാങ്ങുകയും വില്‍ക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് ഹാജരാക്കിയ പ്രമാണം വ്യാജമാണെന്നും സിബിഐക്ക് ബോധ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: