തിരുവനന്തപുരം: യൂണിവേഴ്സിറ്റി ആസ്ഥാനത്ത് എന്‍എസ്എസ് വോളന്റിയര്‍മാരെ മര്‍ദ്ദിച്ച എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസെടുക്കണമെന്ന് എബിവിപി ആവശ്യപ്പെട്ടു. തിരംഗ യാത്രയില്‍ പങ്കെടുക്കാനെത്തിയ എന്‍എസ്എസ് വോളന്റിയര്‍മാരെ പുറത്ത് നിന്നെത്തിയവരും എസ്എഫ്ഐക്കാരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു.
എസ്എഫ്ഐ പ്രവര്‍ത്തകരായ അഖില്‍ നിധിന്, ആദര്‍ശ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു മര്‍ദ്ദിച്ചത്. വിദ്യാര്‍ത്ഥിനികളെയും അധ്യാപകരെയും അസഭ്യം പറഞ്ഞു. സ്വാതന്ത്ര്യദിനാഘാഷ പരിപാടികള്‍ പോലും എസ്എഫ്ഐ തടഞ്ഞു. എന്‍എസ്എസ് വോളന്റിയര്‍മാരുടെ കൈയില്‍ ധരിച്ചിരുന്ന രാഖി പൊട്ടിച്ചത് തടഞ്ഞ എബിവിപി ജില്ലാ കണ്‍വീനര്‍ സൂരജ് സുരേന്ദ്രനെ ക്രൂരമായി മര്‍ദ്ദിച്ചു.
ഇതിനെതിരെ പരാതിപ്പെട്ടെങ്കിലും നടപടിയെടുക്കാന്‍ കഴിയാതെ വിസിയും നിസഹായ അവസ്ഥയിലാണ്. യൂണിവേഴ്സിറ്റിയില്‍ എത്തുന്ന വിദ്യാര്‍ത്ഥികളുടെ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണ്ണര്‍ക്ക് പരാതി നല്‍കുമെന്നും എബിവിപി സംസ്ഥാന സെക്രട്ടറി എ.പ്രസാദ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: