തിരുവനന്തപുരം : മദ്യനയത്തില്‍ മാറ്റം വേണമെന്ന് ആവശ്യം ആവര്‍ത്തിച്ച് ടൂറിസം മന്ത്രി എ.സി. മൊയ്തീന്. കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവില്‍ കുറവില്ലെങ്കിലും ടൂറിസം രംഗത്തെ വളര്‍ച്ച നിരക്ക് കുത്തനെ ഇടിഞ്ഞു. നിരവധി കാരണങ്ങള്‍ ഇതിനുണ്ട്. ഇതില്‍ ഒന്നാണ് മദ്യനയം. മദ്യനയത്തില്‍ പുനരാലോചന വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്ക്കുന്നു.
എല്‍ഡിഎഫിനുള്ളില്‍ മദ്യനയം സംബന്ധിച്ച ചര്‍ച്ച നടന്നിട്ടില്ല. ചര്‍ച്ചകള്‍ ആരംഭിക്കുമ്പോള്‍ തന്റെ അഭിപ്രായം വ്യക്തമാക്കും. ടൂറിസം മേഖലകളിലെങ്കിലും മദ്യം ലഭ്യമാക്കണം. മദ്യവര്‍ജനം എന്ന എല്‍ഡിഎഫിന്റെ നയത്തിനനുസരിച്ചുള്ള മാറ്റമാണ് വേണ്ടത്. എന്നുവച്ച് കേരളം മുഴുവന്‍ മദ്യമൊഴുക്കണം എന്നല്ല. കേരളത്തിലേക്ക് കോണ്‍ഫറന്‍സുകള്‍ക്കും മറ്റുമായി വരുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് സംഭവിച്ചിട്ടുണ്ട്.
മദ്യനയം ടൂറിസം രംഗത്തിനു തിരിച്ചടിയായി എന്നതു വസ്തുതാണ്. മറ്റുള്ളവര്‍ അതു രഹസ്യമായി പറഞ്ഞപ്പോള്‍ ഞാന്‍ യാഥാര്‍ത്ഥ്യം തുറന്നു പറഞ്ഞതാണ്. കണക്റ്റിവറ്റിയാണ് മദ്യനയം പോലെ ടൂറിസം രംഗത്തിനു തിരിച്ചടിയാകുന്ന മറ്റൊരു വിഷയം. ഇടുക്കി, വയനാട് പോലുള്ള സ്ഥലങ്ങളിലേക്ക് ഇപ്പോഴുമുള്ള യാത്രാമാര്‍ഗം റോഡ് മാത്രമാണ്.
ഇത്തരം സ്ഥലങ്ങളില്‍ എയര്‍സ്ട്രിപ്പ് ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്ത അതേപടിയില്‍ മുസിരിസ് പദ്ധതി പൂര്‍ത്തിയാക്കും. ഡിപിസി സെക്രട്ടറിമാരായി യോഗ്യതയുള്ള പ്രൊഫഷണലുകളെ കരാര്‍ വ്യവസ്ഥയില്‍ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: