പെരുമ്പാവൂര്‍: തീവ്രവാദ പ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ പെരുമ്പാവൂരിലെ വീട്ടില്‍ നിന്നും 60 പവനും 25,000 രൂപയും കവര്‍ന്ന മൂന്നുപ്രതികളെ ഏഴുദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. പ്രതികള്‍ക്ക് രാജ്യദ്രോഹകുറ്റവുമായി ബന്ധമുള്ളതിനാല്‍ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചു.
മുടിയ്ക്കല്‍ ചെന്താരവീട്ടില്‍ അജിംസ്(36), ആലങ്ങാട് കൂട്ടുങ്ങല്‍ സനൂപ്(26), കടുങ്ങല്ലൂര്‍ വട്ടപ്പനപ്പറമ്പില് റഹീസ(20) എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടത്. കേസില്‍ 14 പ്രതികള്‍ ഉണ്ടെന്ന് റിമാന്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവര്‍ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് മോഷണം ആസൂത്രണം ചെയ്തതെതന്നാണ് സൂചന. ഒന്നാംപ്രതി അജിംസിന്റെ വീട്ടില്‍നിന്നും തോക്ക്, കഠാര, വടിവാളും കണ്ടെടുത്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ ആയുധ നിയമപ്രകാരവും കേസുണ്ട്. അറസ്റ്റിലായ മൂന്നു പേര്‍ക്കുമെതിരെ ആള്‍മാറാട്ടം, ഗൂഢാലോചന, സംഘംചേര്‍ന്ന് കവര്‍ച്ച വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കൂടുതല്‍ ചോദ്യം ചെയ്തതിനുശേഷം യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തുമെന്നാണ് പോലീസ് നല്കുന്ന സൂചന. പോലീസ് കസ്റ്റഡിയിലുള്ള മുഖ്യപ്രതി ഹാലിമിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിട്ടില്ല. തടിയന്റവിട നസീറുമായി ബന്ധമുള്ള ഇയാളെ എന്‍ഐഎ സംഘം ചോദ്യം ചെയ്തേക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: