തിരുവനന്തപുരം: സര്‍ക്കാര്‍ ഏകപക്ഷീയമായി വിജിലന്‍സിലേക്ക് മാറ്റിയ സിഐമാരുടെ കാര്യത്തില്‍ വിജി. ഡയറക്ടര്‍ ജേക്കബ് തോമസിന് അതൃപ്തി. ആരോപണങ്ങളും വിജി. അന്വേഷണവും നേരിട്ട അഞ്ചോളം ഉദ്യോഗസ്ഥരുടെ നിയമനം അംഗീകരിക്കാനാവില്ലെന്ന കടുത്ത നിലപാടിലാണ് അദ്ദേഹം. ഇക്കാര്യം മുഖ്യമന്ത്രിയെയും ആഭ്യന്തര സെക്രട്ടറിയെയും അറിയിച്ചു.
അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ചാര്‍ജ്ജെടുക്കാന്‍ ഡയറക്ടര്‍ അനുവദിച്ചില്ല.
സ്ഥലംമാറ്റിയവരില്‍ 15 പേര് ചുമതലയേറ്റെടുത്തു. ഒരാള്‍ പരിശീലനത്തിനായി പുറത്താണ്. അഞ്ച് ഉദ്യോഗസ്ഥരുടെ നിയമനം പറ്റില്ലെന്നാണ് ഡയറക്ടറുടെ നിലപാട്. അഴിമതിക്കെതിരെ നടപടിയെടുക്കുമ്പോള്‍ അഴിമതി ആരോപണങ്ങളില്‍പ്പെട്ടവര്‍ തന്നെ അന്വേഷണ ഉദ്യോഗസ്ഥരായി വരുന്നത് അനുവദിക്കാനാവില്ല.
ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ല.അഴിമതി ആക്ഷേപം നേരിട്ട രണ്ട് ഉന്നത ഉദ്യോഗസ്ഥരെ മാറ്റണമെന്നും ഡയറക്ടര്‍ കത്തു നല്‍കിയിരുന്നു.മുമ്പ് വിജിലന്‍സില്‍ താല്പര്യമുള്ളവരുടെ അപേക്ഷ ക്ഷണിച്ച് ഡയറക്ടര്‍ പരിശോധിച്ച് അനുമതി നല്‍കിയശേഷം നിയമിക്കുകയായിരുന്നു. ഏത് തസ്തികകള്‍ നല്‍കണമെന്ന് നിശ്ചയിക്കുന്നത് വിജി. ഡയറക്ടറായിരുന്നു.
എന്നാല്‍ ഇപ്പോള്‍ സര്‍ക്കാര്‍ തന്നെ ഏതൊക്കെ തസ്തികകളില്‍ എന്നത് തീരുമാനിക്കുന്ന അവസ്ഥയാണ്. ഈ കീഴ്വഴക്കത്തോടും ഡയറക്ടര്‍ക്ക് അമര്‍ഷമുണ്ട്. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് കിട്ടുന്ന ഇന്‍സെന്റീവ് വര്‍ധിപ്പിക്കണമെന്നും ജേക്കബ് തോമസ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സിബിഐക്ക് കേന്ദ്ര സര്‍ക്കാര്‍ 25 ശതമാനം അധിക ഇന്‍സെന്റീവ് നല്‍കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: