കണ്ണൂര്‍: പട്ടികജാതി വിഭാഗക്കാര്‍ സഹകരണ സ്ഥാപനങ്ങളില്‍ നിന്നെടുത്ത് കുടിശ്ശികയായ വായ്പകള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ കടാശ്വാസ പദ്ധതി പ്രകാരം 3,08,07,000 രൂപ ജില്ലയ്ക്ക് അനുവദിച്ചു. 2015 മാര്‍ച്ച് 31നു ശേഷം വായ്പാകടം അവസാനിച്ച വകയില്‍ ആവശ്യമായ തുകയുടെ 62 ശതമാനമാണ് ആദ്യഗഡുവായി അനുവദിച്ചത്. ഈ തുകയ്ക്കുള്ള ചെക്ക് ജില്ലാ സഹകരണ ബാങ്കിന് നല്കി.
2010 മാര്‍ച്ച് 31നു മുമ്പ് തിരിച്ചടവ് കാലാവധി കഴിഞ്ഞതും കുടിശ്ശികയായതുമായ വായ്പകളാണ് കടാശ്വാസ പദ്ധതിയില്‍ ഉള്‍പ്പെടുക. ഇതുപ്രകാരം ജില്ലയിലെ 217 വായ്പകള്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക അനുവദിച്ചിരിക്കുന്നത്. ഈ തുക ജില്ലാ സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ ബന്ധപ്പെട്ട സഹകരണ സംഘങ്ങളുടെയും ബാങ്കുകളുടെയും അക്കൗണ്ടില്‍ നിക്ഷേപിക്കും.
പദ്ധതിപ്രകാരം ആനുകൂല്യം ലഭിച്ച അംഗങ്ങളുടെ പേരും തുകയും സഹകരണ സംഘം, ബാങ്ക് എന്നിവയുടെ പ്രധാന ഓഫീസിലെയും ശാഖകളിലെയും നോട്ടീസ് ബോര്‍ഡുകളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) നിര്‍ദേശം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: