കണ്ണൂര്‍: ഓണത്തിനു മുന്നോടിയായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച കൈത്തറി പ്രദര്‍ശന-വില്‍പ്പന മേളയ്ക്ക് പൊലീസ് മൈതാനിയില്‍ ഉജ്വല തുടക്കം. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മേള ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.സുമേഷ് അധ്യക്ഷനായി. മേയര്‍ ഇ.പി.ലത മേളയിലെ ആദ്യവില്പന നിര്‍വഹിച്ചു. കൈത്തറി- ടെക്സറ്റയില്‍സ് ഡയരക്ടര്‍ കെ സുധീര്‍ മുഖ്യപ്രഭാഷണം നടത്തി. കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ഡി.രാജേന്ദ്രന്, എ.കെ.ബാലകൃഷ്ണന്, ജോസഫ് പൈകട, എസ്.അരുണ്‍കുമാര്‍ പാണ്ടു, കെ.ടി.ജയരാജ്, അരുണ്‍ ബാരപത്രെ, സി.രമേശന് തുടങ്ങിയവര്‍ സംസാരിച്ചു.
ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ പഴയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ആരംഭിച്ച് മഹാത്മാഗാന്ധി സ്ക്വയര്‍ വഴി പ്രദര്‍ശന വേദിയില്‍ സമാപിച്ച വിളംബര ഘോഷയാത്രയ്ക്ക് മന്ത്രി നേതൃത്വം നല്കി. കൈത്തറി തൊഴിലാളികള്‍, ജില്ലാ വ്യവസായകേന്ദ്രം ജീവനക്കാര്‍, സഹകരണ സംഘം പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ കൈത്തറി- ടെക്സറ്റയില്‍സ് വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ ഹാന്റ്ലൂം ഡെവലപ്മെന്റ് കമ്മിറ്റി എന്നിവ സംയുക്തമായാണ് മേള സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നിന്നുള്ള 32 ഉം പുറത്തുനിന്നുള്ള 22ഉം കൈത്തറി സഹകരണ സംഘങ്ങളുടെ ആകര്‍ഷകമായ കൈത്തറി ഉല്‍പ്പന്നങ്ങള്‍ മേളയിലുണ്ട്.
തുണിത്തരങ്ങള്‍ക്ക് 20 ശതമാനം റിബേറ്റ് ലഭിക്കും. 1000 രൂപയുടെ തുണിത്തരങ്ങള്‍ വാങ്ങുന്ന മൂന്നു പേര്‍ക്ക് 1000 രൂപയുടെ സാധനങ്ങള്‍ ദിനേന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ സമ്മാനമായി നല്‍കും.
കൈത്തറി മുണ്ട്, ഷര്‍ട്ട്, സാരി, സെറ്റ്സാരി, സെറ്റ്പാവാട, ചുരിദാര്‍, ഫര്‍ണിഷിംഗ് തുണിത്തരങ്ങള്‍, ഊഞ്ഞാല്, സെറ്റ്മുണ്ട്, കാര്‍പ്പറ്റ്, ട്രാവല്ബെഡ്, ബാഗുകള്‍, കിച്ചന് സെറ്റ് തുടങ്ങിയ വിവധ ഉല്‍പ്പന്നങ്ങള്‍ മേളയില്‍ പ്രദര്‍ശനത്തിനും വില്പ്പനയ്ക്കുമായി ഒരുക്കിയിട്ടുണ്ട്. മേള സപ്തംബര്‍ 13 വരെ നീളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: