പാനൂര്‍: മുസ്ലീംലീഗ് വിമത അംഗങ്ങള്‍ രാജി നല്കി. കൂത്തുപറമ്പ് നിയോജക മണ്ഡലം കമ്മറ്റിയുമായി അടുക്കാന്‍ തീരുമാനം. ഇന്നലെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ രാജിവെയ്ക്കാന്‍ സന്നദ്ധത അറിയിച്ചും, മാപ്പപേക്ഷ നല്കി മെംബര്‍ഷിപ്പ് ആവശ്യപ്പെട്ടുമാണ് എ.പി.ഇസ്മായില്‍, വി.ഹാരിസ് എന്നിവര്‍ കത്തു നല്‍കിയത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിമതരായി വിജയിച്ച ഇരുവരെയും മുസ്ലീംലീഗില്‍ നിന്നും പുറത്താക്കിയിരുന്നു. മണ്ഡലം പ്രസിഡണ്ട് പി.കെ.അബ്ദുളള വിഭാഗവും, മുന്‍ എംഎല്‍എയും സീനിയര്‍ നേതാവുമായ കെ.എം.സൂപ്പി വിഭാഗവും തമ്മിലുളള വിഭാഗീയതയാണ് വിമതര്‍ മത്സരരംഗത്ത് എത്താന്‍ കാരണമായത്. നിയമസഭ തിരഞ്ഞെടുപ്പില്‍ മുസ്ലീംലീഗിലെ പടലപിണക്കം യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.പി.മോഹനന്റെ പരാജയത്തിന് ഒരു കാരണമായിരുന്നു. വ്യവസായി പിഎ.റഹ്മാന്റെ പിന്തുണയോടെയാണ് വിമതര്‍ വിജയിച്ചത്.പാനൂര്‍ നഗരസഭയില്‍ നിന്നും വി.ഹാരിസും, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തില്‍ നിന്നും എപി.ഇസ്മായിലും തിരഞ്ഞെടുക്കപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: