സോള്‍: ഉത്തരകൊറിയ ആണവ മിസൈല്‍ പരീക്ഷിച്ചു. അന്തര്‍വാഹിനിയില്‍ നിന്നും വിക്ഷേപിക്കാവുന്ന ബാലിസ്റ്റിക് മിസൈലാണ് പരീക്ഷിച്ചത്. പരീക്ഷണത്തെ അപലപിച്ച് അമേരിക്കയും ദക്ഷിണ കൊറിയയും രംഗത്തെത്തി. 500 കിലോമീറ്റര്‍ ആക്രമണ പരിധിയുള്ള കെ.എന്‍ 11 എന്ന മിസൈലാണ് കൊറിയ പരീക്ഷിച്ചത്.
ഉത്തരകൊറിയയ്ക്ക് കിഴക്ക് സിപോ പ്രവിശ്യാ തീരത്ത് നിന്നും പ്രാദേശിക സമയം പുലര്‍ച്ചെ 5.30ഓടെയായിരുന്നു പരീക്ഷണം. ജപ്പാന്റെ പ്രതിരോധ മേഖലയിലെ കടലിലാണ് മിസൈല്‍ പതിച്ചത്.
ദക്ഷിണകൊറിയയും യുഎസുമായുള്ള വാര്‍ഷിക സേനാ അഭ്യാസത്തിന്റെ രണ്ടാം ദിനമാണ് മിസൈല്‍ പരീക്ഷണം നടന്നത്. ബാലിസ്റ്റിക്കോ, ആണവ സാങ്കേതികമോ ആയ ഏതെങ്കിലും തരത്തിലുള്ള മിസൈല്‍ പ്രയോഗത്തില്‍ നിന്ന് ഉത്തരകൊറിയയെ യുഎന്‍ വിലക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉത്തരകൊറിയ ആവര്‍ത്തിച്ച് മിസൈലുകള്‍ പരീക്ഷിച്ചു വരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: