ന്യൂദല്‍ഹി : ഹൈദരാബാദ് സര്‍വകലാശാലയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമുല ദളിത് സമുദായത്തില്‍ ഉള്‍പ്പെട്ട വ്യക്തിയല്ലെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയം നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ട്. വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് അന്വേഷിക്കാനാണ് കമ്മിഷനെ കേന്ദ്രം വച്ചത്.
അലഹബാദ് ഹൈക്കോടതി മുന്‍ ജഡ്ജിയായിരുന്ന രൂപണ്വാലെയായിരുന്നു അന്വേഷണ കമ്മിഷന്. വെമുല പട്ടികജാതി വിഭാഗത്തിൽ പെടുന്നില്ലെന്നും അതിനാൽ തന്നെ ദളിതനായി കണക്കാക്കാനാവില്ലെന്നുമാണ് സമിതി യുജിസിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, കമ്മിഷന്റെ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ നൽകാന് മാനവശേഷി മന്ത്രാലയം വിസമ്മതിച്ചിട്ടുണ്ട്.
റിപ്പോർട്ട് ഇതുവരെ മന്ത്രാലയത്തിന് ലഭിച്ചിട്ടില്ലെന്ന് മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞു. രോഹിത് ദളിത് വിഭാഗത്തില്‍ ഉള്‍പ്പെട്ടതല്ലെന്ന സുഷമ സ്വരാജും തവർചന്ദ് ഗെഹ്ലോട്ടും നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ശരിവയ്ക്കുന്ന കണ്ടെത്തലുകളാണ് അന്വേഷണ റിപ്പോര്‍ട്ടിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: