ന്യൂദല്‍ഹി: ശാരദ ചിട്ടിതട്ടിപ്പ് കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്യും. സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് നളിനിയ്ക്ക് എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ സമന്‍സ് അയച്ചു.
ശാരദ ഗ്രൂപ്പിന്റെ മേധാവി നളിനി ചിദംബരത്തിന്റെ പേര് പരാമര്ശിച്ചതോടെയാണ് നളിനി അന്വേഷണ പരിധിയിലേക്ക് വരുന്നത്. കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നളിനി ചിദംബരത്തിന്റെ പേരും പരാമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സിബിഐ നളിനിയ്ക്ക് സമന്‍സ് അയച്ചിരുന്നു.
2013 ഏപ്രിലില്‍ ശാരദ ഗ്രൂപ്പ് മേധാവി സുദിപ്തോ സെന്‍ അറസ്റ്റിലാകുന്നതിന് മുന്‍പ് സിബിഐക്ക് അയച്ച കത്തിലാണ് നളിനി ചിദംബരത്തിന്റ പേര് പരാമര്‍ശിക്കുന്നത്. കേസില്‍ ഉള്‍പ്പെട്ട മുന്‍ കേന്ദ്ര മന്ത്രി മദന്‍ സിങ്ങിന്റെ മുന്‍ ഭാര്യ മനോരഞ്ജന സിങ്ങിന്റെ നിയമോപദേഷ്ടാവായിരുന്നു നളിനി ചിദംബരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: