ചേര്‍ത്തല: ഇന്നോളം വന്ന ഗുരുപരമ്പരകളുടെ ദര്‍ശനങ്ങളെ സാക്ഷാത്കരിച്ച മഹാത്മാവാണ് നവജ്യോതി ശ്രീ കരുണാകരഗുരുവെന്ന് മന്ത്രി പി.തിലോത്തമന്. ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ നവതി മഹാസമ്മേളനം ചേര്‍ത്തലയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ സാധാരണക്കാരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ഉന്നമനത്തിനായി ശാന്തിഗിരി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിച്ചു. നവതിയോടനുബന്ധിച്ച് ഗുരുവിന്റെ ജന്മഗൃഹം സ്ഥിതിചെയ്യുന്ന പ്രദേശമായ ചേര്‍ത്തല – അരൂര്‍ നിയോജകമണ്ഡലങ്ങളില്‍ നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ നടപ്പില്‍ വരുത്തുമെന്ന് സ്വാമി പറഞ്ഞു. ചടങ്ങില്‍ മികച്ച കുട്ടിക്കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ജേതാവ് ആന്റോ ഫിലിപ്പിനെ എ.എം. ആരിഫ് എംഎല്‍എ ആദരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല ജോജോ മുഖ്യാതിഥിയായി. ഫാ.പോള്‍ വി. മാടന്, എം.എം. ത്വാഹ മദനി, സ്വാമി ഗുരുമിത്രന്‍ ജ്ഞാനതപസ്വി, സ്വാമി അര്‍ച്ചിത് ജ്ഞാനതപസ്വി, വെള്ളിയാകുളം പരമേശ്വരന്, സി.ബി. ചന്ദ്രബാബു, പി.ടി. മന്മഥന്, പരമേശ്വരക്കുറുപ്പ്,തുടങ്ങിയവര്‍ സംസാരിച്ചു.
30ന് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന നവതി ആഘോഷപരിപാടി ഉദ്ഘാടനം ചെയ്യും. ശാന്തിഗിരി നവതി പുരസ്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് സപ്തംബര്‍ അഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കുരുജയസൂര്യ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: