ന്യൂദല്‍ഹി: അക്രമം നടത്താതെയുള്ള മോഷണങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് സുപ്രീം കോടതി. 2004ല്‍ സുപ്രീം കോടതിയില്‍ നിന്നുണ്ടായ സമാനമായ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പുതിയ ഉത്തരവ്.
ബലപ്രയോഗമോ അക്രമമോ ഇല്ലാതെ നടക്കുന്ന മോഷണത്തിന് ഇന്‍ഷ്വറന്‍സ് കമ്പനി നഷ്ടപരിഹാരം നല്കാന് ബാധ്യസ്ഥമല്ല.
ഒഡിഷയിലെ ഒരു പൊതുമേഖലാ സ്ഥാപനം 34.40 ലക്ഷത്തിന്റെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് വിധി. ജോസ്ന കാസ്റ്റിങ് സെന്റര്‍ എന്ന സ്വകാര്യ സ്ഥാപനത്തിന് ഒറീസയിലെ ഇന്‍ഡസ്ട്രിയല്‍ പ്രൊമോഷന് ആന്‍ഡ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് കോര്പ്പറേഷന് 40.74 ലക്ഷം വായ്പ നല്‍കിയിരുന്നു.
തിരിച്ചടവില്‍ വീഴ്ച വന്നതിനെ തുടര്‍ന്ന് കമ്പനി ജപ്തി ചെയ്തു. ജപ്തി സാധനങ്ങള്‍ ലേലത്തിന് വച്ചപ്പോഴാണ് ഇവയില്‍ പലതും നഷ്ടമായതായി ബോധ്യപ്പെട്ടത്. തുടര്‍ന്നാണ് ഇന്‍ഷ്വറന്‍സ് അവകാശവാദവുമായി ഇവര്‍ മുന്നോട്ട് നീങ്ങിയത്.
എന്നാല്‍ ഇന്‍ഷ്വറന്‍സ് കമ്പനി ആവശ്യം നിരസിച്ചു. ഇത് തങ്ങളുടെ നയ പരിധിയില്‍ വരുന്ന വിഷയമല്ലെന്നായിരുന്നു ഇന്‍ഷ്വറന്‍സ് കമ്പനിയുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: