ന്യൂദല്‍ഹി: രാജ്യാതിര്‍ത്തിക്കുള്ളിലെ ഭീകരവാദ, വര്‍ഗ്ഗീയ, തീവ്രവാദ അക്രമങ്ങള്‍, അതിര്‍ത്തിയ്ക്ക് അപ്പുറത്ത് നിന്നുള്ള വെടിവെയ്പ്, മൈന്‍ സ്ഫോടനങ്ങള്‍ എന്നിവയ്ക്ക് ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാര തുക മൂന്ന് ലക്ഷം രൂപയില്‍ നിന്ന് അഞ്ച് ലക്ഷമാക്കി.
ഇതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്കി. ഇതേ കാരണങ്ങളാല്‍ 50 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവര്‍ക്കും അഞ്ച് ലക്ഷം രൂപ ലഭിക്കും.
ആക്രമണത്തിന് ഇരയാകുന്ന വ്യക്തിയുടെ കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും കേന്ദ്ര സംസ്ഥാന ഗവണ്മെന്റ് ജോലി നല്‍കിയിട്ടില്ലെന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലായിരിക്കും നഷ്ടപരിഹാരം നല്‍കുക.
കേന്ദ്ര ഗവണ്മെന്റില് നിന്നുള്‍പ്പെടെ നേരത്തെ ഇത്തരത്തിലുള്ള ഏതെങ്കിലും സഹായം ലഭിച്ചിട്ടുള്ള ആശ്രിതര്‍ക്കും ഈ പദ്ധതി പ്രകാരമുള്ള സഹായംകിട്ടും. 2008ല്‍ പദ്ധതി തുടങ്ങിയ ശേഷം ഇതുവരെ 35.89 കോടി രൂപ നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: