ബെംഗളൂരു: മൈസൂരിനടുത്ത് ശ്രീരംഗപട്ടണത്ത് പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് മലയാളിയെ അടിച്ചുകൊന്നു. ഇവിടെ സ്ഥിര താമസമാക്കിയ പെരുമ്പാവൂര്‍ സ്വദേശി ജീവന് ടോണിയാണ് കൊല്ലപ്പെട്ടത്.
കെട്ടിടംപണിക്കാരനായ ടോണി നഞ്ചന്‍കോട്ട് വീടുപണിക്കിടെ കണ്ട പ്രാവിനെ തീറ്റകൊടുത്ത് വളര്‍ത്തി കൂട്ടിലടച്ചിരുന്നു. ആരോ വളര്‍ത്തിയിരുന്ന പ്രാവായിരുന്നു. ഇരുപതോളം ദിവസം മുന്‍പ് ഒരു സംഘം നാട്ടുകാര്‍ എത്തി പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് ടോണിയെ തല്ലിച്ചതച്ചു.
പരിക്കേറ്റ യുവാവിനെ ആദ്യം നഞ്ചന്‍കോട്ടും പിന്നെ മംഗലാപുരത്തുമുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അവസ്ഥ മോശമായതിനെത്തുടര്‍ന്ന് ബെംഗളൂരുവിലെ നിംഹാന്‍സില്‍ പ്രവേശിപ്പിച്ചിരുന്ന ടോണി ചൊവ്വാഴ്ച രാത്രി പത്തു മണിയോടെ മരിച്ചു. സംഭവത്തില്‍ നഞ്ചന്‍കോട് പോലീസ് പത്തു പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: