കൊച്ചി: അച്ഛന് തല്ലാന്‍ പറയും, അമ്മ തല്ലുമെന്ന് കുട്ടിയുടെ മൊഴി. മാതാപിതാക്കളുടെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയായി അതീവ ഗുരുതരാവസ്ഥയില്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിയുന്ന നൗഫലാണ് ക്രൂരമര്‍ദ്ദനത്തിന്റെ ഞെട്ടിക്കുന്ന കാര്യങ്ങള്‍ പറഞ്ഞത്.
ഇന്നലെ ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിച്ച എഡിഎം സി.എ.പ്രകാശന്, ബാലാവകാശ കമ്മീഷന് അംഗം നീന കുരുവിള, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയംഗം ഷില എന്നിവര്‍ക്കാണ് മൊഴി നല്‍കിയത്. ഇരുമ്പു വടി ഉപയോഗിച്ച് കാലിന്റെ അടിയിലും അടിച്ചതായി കുട്ടി പറഞ്ഞു. അടിയേറ്റ് രക്തം കട്ടപിടിച്ച നിലയിലാണ്. കുറെ നാളുകളായി അമ്മയും അച്ഛനും ചേര്‍ന്ന് മര്‍ദ്ദിക്കാറുള്ളതായി നൗഫല്‍ പറഞ്ഞു. അച്ഛനും അമ്മയ്ക്കും തന്നെ ഇഷ്ടമില്ലായിരുന്നു. അനുജനെ കൊണ്ടും തല്ലിച്ചിരുന്നു.
പെട്ടിക്കട നടത്തുന്ന അച്ഛന് നസീര്‍ കട അടച്ച് വന്നാല്‍ അമ്മയോട് ഒരു കാരണവുമില്ലാതെ തന്നെ അടിക്കാന്‍ പറയുമായിരുന്നുവെന്നും കുട്ടി പറഞ്ഞു. പൊതിച്ച തേങ്ങ കൊണ്ട് പുറത്താണ് അടിക്കാറുള്ളത്. കരഞ്ഞാല്‍ മുറിക്കുള്ളില്‍ പൂട്ടിയിടുമെന്നും കുട്ടി പറഞ്ഞു. പത്ത് ദിവസമായി ഭക്ഷണം നല്‍കിയിട്ടില്ലെന്നും മൊഴിയുണ്ട്. മുതുകിലും പിറകിലുമെല്ലാം മുറിവും മര്‍ദിച്ചതിന്റെ പാടുകളുണ്ട്.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റിയംഗം ഷീല ജന്മഭൂമിയോട് പറഞ്ഞു. കുട്ടിയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ അറിയിച്ചു. ഇത് സംബന്ധിച്ച് ഡിഎംഒയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇടുക്കി ജില്ലാ പോലീസ് മേധാവി, എറണാകുളം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി, ഇടുക്കി, എറണാകുളം ജില്ലകളിലെ ശിശുസംരക്ഷണ ഓഫീസര്‍മാര്‍, കളമശേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് എന്നിരോട് സംഭവത്തെക്കുറിച്ച് ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന് ആവശ്യപ്പെട്ടിട്ടുണ്ട്.
ചികിത്സ സര്‍ക്കാര്‍
ഏറ്റെടുക്കും: കെ.കെ. ശൈലജ
തിരുവനന്തപുരം: മുഖത്തും മറ്റു ശരീരഭാഗങ്ങളിലും മാരകമായ പരിക്കുകളുമായി കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിക്കപ്പെട്ട അടിമാലി കുമ്പന്‍പാറയിലെ നാലാം ക്ലാസ്സ് വിദ്യാര്‍ത്ഥി നൗഫലിന്റെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു.
കുട്ടിയുടെ സൗജന്യ ചികിത്സ, ഭക്ഷണം, മരുന്ന് മറ്റു സൗകര്യങ്ങള്‍ എന്നിവ സര്‍ക്കാര്‍ നല്‍കും. ഇതിനാവശ്യമായ നിര്‍ദ്ദേശം മന്ത്രി കൊച്ചി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനു നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: