കോട്ടയം: തമിഴ് നടന് വിജയിന്റെ പിതാവും പ്രമുഖ തമിഴ് സിനിമസംവിധായകനും നിര്‍മാതാവുമായ എസ്.ഐ ചന്ദ്രശേഖരന് കുമരകത്തെ സന്ദര്‍ശനത്തിനിടെ വീണു പരിക്കേറ്റു. വീഴ്ച്ചയില്‍ ക്ഷതമേറ്റ ഇദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് എറണാകുളത്തെ ആശുപത്രിയിലേക്കും മാറ്റി.
ഇന്നലെ രാവിലെ ഒമ്പതോടെയാണു പരിക്കുകളോടെ ചന്ദ്രശേഖറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കുമരകത്തെ റിസോര്‍ട്ടിലെ ശുചിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. വീഴ്ച്ചയില്‍ ക്ഷതമേറ്റ അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ച ഉടന്‍ സര്‍ജ്ജറിക്ക് വിധേയനാക്കി. ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.രണ്ടു ദിവസം ഐ.സി.യുവില്‍ കഴിയേണ്ടിവരുമെന്നുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ഉച്ചയ്ക്കു ശേഷം അദ്ദേഹത്തെ എറണാകുളത്തെ ആശുപത്രിയിലേക്കു മാറ്റി.കഴിഞ്ഞ ദിവസമാണു ചന്ദ്രശേഖറും വിജയ്യുടെ കുടുംബാംഗങ്ങളും അടങ്ങുന്ന സംഘം കുമരകത്ത് സന്ദര്‍ശനത്തിനായി എത്തിയത്. കുമരകത്തെ വിവിധ സ്ഥലങ്ങളില്‍ സംഘം സന്ദര്‍ശനം തുടരുന്നതിനിടെയാണ് അപകടം. എഴുപതിലധികം സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
പിതാവിന്റെ അപകടവാര്‍ത്തയറിഞ്ഞ് വിജയ് കോട്ടയത്തെ ആശുപത്രിയില്‍ എത്തുമെന്ന് അഭ്യൂഹം പരന്നതിനെത്തുടര്‍ന്ന് ആരാധകര്‍ ആശുപത്രിപരിസരത്ത് തടിച്ചുകൂടി. മാധ്യമങ്ങളും എത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: