തിരുവനന്തപുരം: സിപിഎം നാടെങ്ങും ചട്ടമ്പിസ്വാമി ജയന്തിയാഘോഷിക്കാന് തീരുമാനിച്ചതിന് പിന്നാലെ കോണ്‍ഗ്രസും ചട്ടമ്പിസ്വാമി ജയന്തിയാഘോഷിക്കുന്നു. കെപിസിസിയില്‍ ഇന്ന് നടക്കുന്ന ചട്ടമ്പിസ്വാമി ജയന്തിയാഘോഷത്തിനുപുറമെ എല്ലാ ഡിസിസികളുടെ ആഭിമുഖ്യത്തിലും ആഘോഷിക്കും.
ക്രിസ്ത്യന്‍ സമുദായത്തിന് നിര്‍ണായക സ്വാധീനം വന്നതുമൂലം ഹിന്ദു നവോത്ഥാന നായകരെ കോണ്‍ഗ്രസ് മറന്നിരുന്നു. എന്നാല്‍ കേരളത്തില്‍ ഭൂരിപക്ഷ സമൂഹം തങ്ങളെ കൈവിടുന്നുവെന്ന തിരിച്ചറിവാണ് ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ചട്ടമ്പിസ്വാമി പ്രേമത്തിന് പിന്നില്‍. കേരളത്തില്‍ ഹിന്ദുസമൂഹം ബിജെപിയുമായി അടുക്കുന്നുവെന്ന വിലയിരുത്തലിലാണ് സിപിഎമ്മും കോണ്‍ഗ്രസും.
വോട്ടുബാങ്ക് രാഷ്ട്രീയം ലക്ഷ്യമിട്ട് ശ്രീനാരായണ ഗുരുദേവനെയും ശ്രീകൃഷ്ണനെയും ചട്ടമ്പിസ്വാമിയെയും സിപിഎം ഏറ്റെടുത്തതോടെയാണ് ഹിന്ദുസാമൂഹ്യപരിഷ്കര്ത്താക്കളുടെ ജയന്തി ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചത്.
ഇന്ന് രാവിലെ കെപിസിസിയുടെ നേതൃത്വത്തില്‍ നടക്കുന്ന ചട്ടമ്പിസ്വാമി ജയന്തിയാഘോഷത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പങ്കെടുക്കും. കോണ്‍ഗ്രസിന്റെ പുതിയ ഭൂരിപക്ഷ പ്രീണനനയത്തില്‍ കോണ്‍ഗ്രസിലെ ക്രിസ്ത്യന്സഭകളുമായി ബന്ധപ്പെട്ടു നില്ക്കുന്ന നേതാക്കന്മാര്ക്ക് വിയോജിപ്പുണ്ട്. വരുംദിവസങ്ങളില്‍ ഇതിന്റെ പ്രതിഫലനം പാര്‍ട്ടിയിലുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: