തിരുവനന്തപുരം: അടൂര്‍ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രം പിന്നെയും മോശമാണെന്ന് പറയുന്നവര്‍ക്ക് കൊതിക്കെറുവാണെന്ന് നടന് ഇന്ദ്രന്‍സ്. സെന്‍സര്‍ ബോര്‍ഡ് ഏതെങ്കിലും സിനിമയ്ക്കെതിരെ കത്രിക പ്രയോഗം നടത്തുകയോ വിമര്‍ശിക്കുകയോ ചെയ്താല്‍ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ പ്രശ്നങ്ങളുണ്ടാക്കാന്‍ വരുന്നവരാണ് ഇപ്പോള്‍ ഈ സിനിമയെ വിമര്‍ശിക്കുന്നത്.
അടൂര്‍ ഗോപാലകൃഷ്ണന് എന്ന സംവിധായകനുള്ള അതേ ആവിഷ്കാര സ്വാതന്ത്ര്യമാണ് വിമര്‍ശകര്‍ ഇവിടെ ഹനിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇന്ദ്രന്‍സ് പറഞ്ഞു.
സിനിമ നല്ലതാണോ ആരാണ് വമ്പന്‍ എന്നതൊക്കെ ജനങ്ങള്‍ തീരുമാനിക്കട്ടെ. വിമര്‍ശിക്കുന്നവര്‍ മനസ്സിലാക്കാതെ പോകുന്നത് അടൂര്‍ ഗോപാലകൃഷ്ണന് ആരാണെന്നതാണ്.
കേരളത്തിനു പുറത്തോ ഭാരതത്തിനു പുറത്തോ പോയാല്‍ നമ്മുടെ സിനിമ അറിയപ്പെടുന്നത് അടൂരിന്റെ പേരിലാണ്. ലോക സിനിമയ്ക്ക് പാഠപുസ്തകമാക്കാവുന്ന ഇത്രയധികം സിനിമകള്‍ സമ്മാനിച്ചിട്ടുള്ള ഒരു മനുഷ്യനെക്കുറിച്ചാണ് മോശമായി വിമര്‍ശിക്കുന്നത്. സിനിമ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരുമുണ്ടായിരിക്കും. ഇഷ്ടമുള്ളവര്‍ കാണട്ടെയെ ന്നും ഇന്ദ്രന്‍സ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: