കണ്ണൂര്‍: മലബാറിലെ ക്ഷേത്ര ജീവനക്കാര്‍ക്ക് മാസത്തില്‍ ശമ്പളം ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മലബാര്‍ ദേവസ്വം സ്റ്റാഫ് യൂണിയന്റെ ആഭിമുഖ്യത്തില്‍ 29 ന് ദേവസ്വം ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടക്കും. ജീവനക്കാര്‍ക്ക് വര്‍ഷങ്ങളായി ശമ്പളം കുടശ്ശികയാണ്. ക്ഷേത്ര ഭരണാധികാരികള്‍ വരവ് ചെലവ് കണക്കുകള്‍ അവതരിപ്പിച്ചാല്‍ മാത്രമേ ശമ്പളക്കുടിശ്ശിക അനുവദിക്കുകയുള്ളൂ. ഈ സമ്പ്രദായം മാറ്റി ജീവനക്കാര്‍ക്ക് ബാങ്ക് മുഖേന ശമ്പളം അനുവദിക്കാനുള്ള നടപടി ദേവസ്വം ബോര്‍ഡ് സ്വീകരിക്കണമെന്നും ഓണത്തിന് 10,000 രൂപ അലവന്‍സ് അനുവദിക്കണമെന്നും കണ്വെന്ഷന് ആവശ്യപ്പെട്ടു. വി.വി.ശശീന്ദ്രന് ഉദ്ഘാടനം ചെയ്തു. കെ.സി.ഗണേശന് അധ്യക്ഷത വഹിച്ചു. കെ.സി.കേശവന്, സജീവന് കുട്ടമത്ത്, പി.എം.മോഹനന് നമ്പീശന്, തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: