ഇന്ന് മുഴക്കുന്ന് പഞ്ചായത്തില്‍ ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍
ഇരിട്ടി: കാക്കയങ്ങാട് ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ശോഭായാത്രക്ക് നേരെ സിപിഎം നടത്തിയ അക്രമത്തില്‍ മുഴക്കുന്ന് പഞ്ചായത്തിലെ ബിജെപി അംഗം അടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു. മുഴക്കുന്ന് പഞ്ചായത്തിലെ നാലാം വാര്‍ഡു മെമ്പര്‍ കെ.ഉമേശന്, കാക്കയങ്ങാട് സ്വദേശികളായ ലിപിന്‍, അരുണ്‍ തുടങ്ങിയവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാലഗോകുലം കാലാകാലമായി കാക്കയങ്ങാട് ടൗണില്‍ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയും അതുമായി ബന്ധപ്പെട്ട് പരിപാടികളും നടത്തി വരാറുണ്ട് എന്നാല്‍ ഈ വര്‍ഷം അയ്യങ്കാളി ജയന്തിയുമായി ബന്ധപ്പെട്ട് എന്ന് പറഞ്ഞുകൊണ്ട് കാക്കയങ്ങാട് ടൗണില്‍ ഘോഷയാത്രയും സമ്മേളനവും നടത്താന്‍ തീരുമാനിച്ചപ്പോള്‍ പോലീസ് രണ്ടു പേര്‍ക്കും സമയം വീതിച്ചു നല്‍കിയിരുന്നു. അതുകൊണ്ട് തന്നെ മുന്‍ കാലങ്ങളില്‍ 6 മണിക്ക് ശേഷമാണ് ബാലഗോകുലം ശോഭായാത്ര നടത്തിയിരുന്നെങ്കില്‍ ഇപാരാവശ്യം അത് പോലീസിന്റെ തീരുമാനപ്രകാരം 5 മണിയോടെ നടത്തുകയായിരുന്നു. ഇതിനു ശേഷം 5.30 നാണ് പോലീസ് സിപിഎമ്മിന് പരിപാടിക്ക് അനുവാദം നല്‍കിയിരുന്നത്. ബാലഗോകുലത്തിന്റെ ഘോഷയാത്ര ഏതാണ്ട് മുക്കാല്‍ ഭാഗം ടൗണില്‍ നിന്നും കടന്നു പോയ ഉടനെ സിപിഎം അവരുടെ പരിപാടിക്കായി കെട്ടിയ സ്റ്റേജില്‍ നിന്നും ഇവിടുത്തെ ലോക്കല്‍ സിക്രട്ടറി സഖാക്കളോട് ഘോഷയാത്ര തുടങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. സംഘടിച്ചെത്തിയ ഇവര്‍ ശോഭായാത്രയില്‍ നുഴഞ്ഞു കയറി ബാലഗോകുലം പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. അക്രമത്തില്‍ ശോഭായത്രയില് ഉണ്ടായിരുന്ന പിക്കപ്പ് ലോറിയുടെ ഗ്ലാസ്സും തകര്‍ന്നു.
ശോഭായത്രക്കെതിരെ കരുതിക്കൂട്ടി ഉണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് ഇന്ന് മുഴക്കുന്നു പഞ്ചായത്തില്‍ ഹര്‍ത്താലിന് ഹിന്ദു ഐക്യവേദി ആഹ്വാനം ചെയ്തു. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് ഹര്‍ത്താല്‍.
ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡണ്ടും മുഴക്കുന്നു പഞ്ചായത്ത് വാര്‍ഡു മെമ്പറുമായ കെ. ഉമേശനെ സിപിഎമ്മുകാര്‍ ശോഭായത്രക്കിടെ അക്രമിച്ചതില്‍ പേരാവൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് പി.എം.രവീന്ദ്രന് അദ്ധ്യക്ഷത വഹിച്ചു. സത്യന് കൊമ്മേരി, എം.ആര്.സുരേഷ്, പി.നാരായണന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: