കാസര്‍ഗോഡ്: നാദാപുരത്ത് മുസ്ലീം ലീഗ് പ്രവര്ത്തകന് അസ്ലമിനെ കൊലപ്പെടുത്തിയ കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍ .പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ചതിനാണ് ബ്രാഞ്ച് സെക്രട്ടറിയെ അറസ്റ്റിലായിരിക്കുന്നത്. ഇയാള്‍ കാസര്‍ഗോഡ് സ്വദേശിയാണ്.
കാസര്‍ഗോഡ്, നീലേശ്വരം എന്നിവിടങ്ങളിലാണ് ഇയാള്‍ പ്രതികള്‍ക്ക് ഒളിസങ്കേതങ്ങള്‍ ഒരുക്കിയത്.അസ്ലമിനെ വധിക്കാന്‍ പ്രതികള്‍ എത്തിയ കാര്‍ വാടകയ്ക്ക് എടുത്തു നല്കിയ ആളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുറിച്ച് വിവരം ലഭിച്ചത്.
അതേസമയം അസ്ലാം കൊലക്കേസ് അന്വേഷണം പോലീസ് കോഴിക്കോട് ജില്ലയ്ക്ക് പുറത്തേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.
ഈ മാസം 12 ന് വൈകിട്ട് 5.30 ഓടെയാണ് വടകരയില്‍ നിന്ന് നാദാപുരത്തേക്ക് ബൈക്കില്‍ പോവുകയായിരുന്ന അസ്ലമിനെ പിന്നാലെയെത്തിയ സംഘം വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ അസ്ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സിപിഐഎം പ്രവര്‍ത്തകനായിരുന്ന തൂണേരി ഷിബിനെ വധിച്ച കേസില്‍ കോടതി വെറുതെ വിട്ട പ്രതികളില്‍ ഒരാളായിരുന്നു അസ്ലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: