ന്യൂദല്‍ഹി: ന്യൂദല്‍ഹിയിലെ ഇസ്രയേല്‍ എംബസി വാഹനത്തിനു നേരെ നടന്ന ബോംബ് സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. ഇറാനിലെ ഒരു പ്രസിദ്ധീകരണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെട്ട സയ്യദ് മുഹമ്മദ് ഖസ്മിയാണ് അറസ്റ്റിലായത്. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.
കാറില്‍ സ്ഫോടക വസ്തുക്കള്‍ സ്ഥാപിച്ചുവെന്ന് കരുതുന്നവരുമായി ഇയാള്‍ ബന്ധപ്പെട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഫെബ്രുവരി 13നാണ് ദല്‍ഹിയിലെ അതിസുരക്ഷാ മേഖലയായ തുഗ്ളക് റോഡില്‍ വച്ച് ഇസ്രായല്‍ എംബസിയുടെ വാഹനത്തിനു നേരെ ആക്രമണമുണ്ടായത്.
ആക്രമണത്തില്‍ ഡിഫന്‍സ് അറ്റാഷെയുടെ പത്നി ടില്‍ യെഹോഷുവ ഉള്‍പ്പെടെ നാലു പേര്‍ക്കു പരുക്കേറ്റിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: