ഇരിട്ടി (കണ്ണൂര്‍): ഇരിട്ടിക്കടുത്ത് തില്ലങ്കേരി പഞ്ചായത്തിലെ കടുക്കാ പാലത്ത് ആര്‍എസ്എസ് മുഴക്കുന്ന് മണ്ഡല് കാര്യവാഹിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്താന്‍ സിപിഎം ശ്രമം. ഗുരുതരമായി പരിക്കേറ്റ സുജേഷ് പാലക്കലിനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു അക്രമം. കൂടെയുണ്ടായിരുന്ന ആര്‍എസ്എസ് കടുക്കാപാലം ശാഖാ മുഖ്യ ശിക്ഷക്ക് അരുണ്‍, ദീപേഷ്, മുഴക്കുന്ന് സ്വദേശി സന്തോഷ് എന്നിവര്‍ക്കും പരിക്കുണ്ട്. ഇവരെയും തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിലാക്കി.
കടുക്കാപലത്ത് സുഹൃത്തിന്റെ വീടിന്റെ വാര്‍പ്പ് പണിക്ക് ശ്രമദാനത്തിനായി എത്തിയതായിരുന്നു സുജേഷും കൂട്ടുകാരും. പുതിയ വീടിനടുത്ത വീട്ടില്‍ ഫോണില്‍ സംസാരിക്കവേ പതിനഞ്ചോളം വരുന്ന സിപിഎം സംഘം വീട്ടില്‍ ബോംബെറിഞ്ഞ ശേഷമാണ് ആക്രമണം നടത്തിയത്. സുജേഷിന് കാലിലും തലയ്ക്കുമാണ് വെട്ടേറ്റത്.
യുവമോര്‍ച്ച കണ്ണൂര്‍ ജില്ലാ സെക്രട്ടറി ലസിതാ പാലക്കലിനെ ഇന്നലെ സിപിഎം സംഘം വീട് കയറി അക്രമിച്ചു. കതിരൂര്‍ മലാലിലെ വീടിന് നേരെ നിരന്തരമായി സിപിഎം അക്രമം നടക്കുന്നതിനാല്‍ കൂത്തുപറമ്പിനടുത്ത് പാച്ചപ്പൊയ്കയിലെ ചാത്തന് മുക്കിലെ സഹോദരിയുടെ വീട്ടിലായിരുന്നു ലസിതയും കുടുംബവും താമസിച്ചിരുന്നത്. ഈ വീടിന് നേരെയായിരുന്നു ആക്രമണം. ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു. അക്രമത്തില്‍ ലസിത, മകള്‍ നിയ, അമ്മ ലീല, മാതൃ സഹോദരി നളിനി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: