അമ്പലപ്പുഴ: ബസ്സില്‍ കവര്‍ച്ചയ്ക്കിടെ മൂന്നു തമിഴ്നാട് സ്വദേശിനികള്‍ പിടിയില്‍. തമിഴ്നാട് മേട്ടുപ്പാളയം സ്വദേശിനികളായ രമ്യ (31), മുരുകമ്മ (32), രാസാത്തി (20) എന്നിവരെയാണ് പുന്നപ്ര എസ്ഐ ഇ.ഡി. ബിജുവിന്റെ നേതൃത്തത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ 11മണിയോടെ കായംകുളത്തുനിന്നും ആലപ്പുഴയിലേക്കു പോയ കെഎസ്ആര്‍ടിസി ബസ്സിലായിരുന്നു സംഭവം.
ആലപ്പുഴയ്ക്ക് യാത്ര ചെയ്ത തകഴി കുന്നുമ്മ പുത്തന്‍പുരയില്‍ പത്മിനിയുടേയും അയല്‍വാസി വാഴത്തറ വീട്ടില്‍ അന്നമ്മയുടേയും ബാഗുകളില്‍ നിന്നും പണം അപഹരിക്കുന്നതിനിടയില്‍ ഇവരെ യാത്രക്കാരുടെ സഹായത്തോടെ പിടിച്ച് ഇതേബസ്സില് തന്നെ പുന്നപ്ര സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
അന്നമ്മയുടെ ബാഗില്‍ നിന്നും ഇരുന്നൂറ് രൂപ അപഹരിച്ച ഇവര്‍ പിന്നീട് പത്മിനിയുടെ ബാഗില്‍ സൂക്ഷിച്ചിരുന്ന 15,000 രൂപ ബാഗിന്റെ സിബ്ബ് അടര്‍ത്തിമാറ്റി കവര്‍ന്നെടുക്കുകയായിരുന്നു. കവര്‍ച്ച ശ്രദ്ധയില്‍പ്പെട്ട അന്നമ്മ കവര്‍ച്ചക്കാരെ പിടികൂടുകയായിരുന്നു. ലോഫ്ളോര്‍ ബസില്‍ ഡ്രൈവറാണ് ഓട്ടോമാറ്റിക്ക് വാതില്‍ തുറക്കേണ്ടത്. അതിനാല്‍ കവര്‍ച്ചക്കാര്‍ക്ക് ബസ്സില്‍ നിന്നും രക്ഷപ്പെടാന്‍ പറ്റിയില്ല.
പിന്നീടുള്ള പരിശോധനയില്‍ ഇവരില്‍ നിന്നും മോഷണമുതലായ എറ്റിഎം കാര്‍ഡ്, ഒമാന്‍ റിയാല്‍, യുഎഇ ദര്‍ഹം, ആയിരത്തിലധികം രൂപ എന്നിവ കണ്ടെത്തി. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സിവില്‍ പോലീസ് ഓഫീസര്‍മാരായ അഗസ്റ്റിന്, പ്രതീപ്, ഷൈനിമോള്, അനുമോള്‍ എന്നിവരും എസ്ഐയ്ക്കൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: