അടിമാലി: സ്വന്തം കുട്ടിയെ ക്രൂരമായി തല്ലിച്ചതച്ച നസീറിന്റെയും കുടുംബത്തിന്റെയും ജീവിതം ദുരൂഹത നിറഞ്ഞതാണ്. രണ്ട് വര്‍ഷം മുമ്പാണ് കുട്ടികളുമായി ഇവര്‍ എറണാകുളത്തുനിന്ന് അടിമാലിയില്‍ എത്തുന്നത്. പെട്ടിക്കട നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്. ഈ പെട്ടിക്കടയില്‍ വില്‍പ്പനയ്ക്കായി കഞ്ചാവ് സൂക്ഷിക്കുമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും കഞ്ചാവ് വിറ്റിരുന്നു. ക്രമേണ നസീര്‍ കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങി.
സെലീനയും കഞ്ചാവിന് അടിമയാണെന്ന് സംസാരമുണ്ട്. അയല്‍വാസികളുമായി ഇവര്‍ക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. നസീറിന് ഒരു ഓട്ടോറിക്ഷയും ഉണ്ടായിരുന്നു. കുട്ടികളെ ഉപദ്രവിക്കുന്നത് പതിവാണ്.
ചിലസമയങ്ങളില്‍ മര്‍ദ്ദനത്തെ തുടര്‍ന്ന് കുട്ടികളുടെ കരച്ചില് കേള്‍ക്കുന്നത് മാത്രമാണ് ഇവരുടെ വീട്ടില്‍ നിന്നും ഉയരുന്ന ശബ്ദമെന്നും അയല്‍ക്കാര്‍ പറയുന്നു. ഇതിനിടെ നൗഫലിന്റെ കയ്യില്‍ മുറിവേറ്റ പാട് കണ്ടതിനെ തുടര്‍ന്ന് അയല്‍വാസി കുട്ടിയോട് കാര്യമന്വേഷിച്ചപ്പോള്‍ അമ്മ കമ്പിവടിയ്ക്ക് അടിച്ചതാണെന്ന് പറഞ്ഞിരുന്നു.ആശുപത്രിയില്‍ കൊണ്ടുപോയില്ലെന്നും കുട്ടി ഇവരോട് പറഞ്ഞു.അച്ഛന് നാസര്‍ പതിവായി ക്രൂരമായി ഉപദ്രവിക്കാറുണ്ട്.നൗഫലിനെ അടിക്കാനുപയോഗിച്ച ഇരുമ്പ് ദണ്ഡും സ്പാനറുമെല്ലാം മുറിയില്‍ ഉണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: