എടത്വ: നാല് ദിവസം മുന്‍പ് കോയില്‍മുക്ക് പ്രദേശത്ത് നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് വിദ്യാര്‍ത്ഥിനികളെ ബംഗളൂരു കെഎസ്ആര്‍റ്റിസി ബസ്സ്റ്റാന്‍ഡില്‍ നിന്നും പോലീസ് കണ്ടെത്തി. കോയില്‍മുക്ക് പ്രദേശത്തുള്ള രണ്ട് വീടുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനികളെയാണ് തിങ്കളാഴ്ച രാത്രി മുതല്‍ കാണാതായത്. വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് നിരവധി സ്ഥലങ്ങളില്‍ അന്വഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
സുഹൃത്തുകളെ ഫോണ്‍ വിളിച്ചതിന്റെ അടിസ്ഥാനത്തില്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വഷണത്തില്‍ ബംഗളൂരു എത്തിയതായി അറിഞ്ഞ് എടത്വ പ്രിന്‍സിപ്പല്‍ എസ്ഐ എസ്. ശ്രീകുമാര്‍, എഎസ്ഐ ഹരികുമാര്‍, സിപിഒമാരായ പ്രേംജിത്ത്, നൈനാന് എന്നിവരുടെ നേതൃത്വത്തില്‍ ബംഗളൂരു എത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കുട്ടികള്‍ വളരെ ക്ഷീണിതനായതിനാല്‍ ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും നാട്ടിലെത്തിയ ശേഷം കുട്ടികളെ ചോദ്യം ചെയ്താല്‍ മാത്രമെ കൂടുതല്‍ കാര്യങ്ങള്‍ അറിയാന്‍ കഴിയുള്ളൂവെന്നും എസ്ഐ പറഞ്ഞു. സംഭവത്തിന് കുറച്ചുദിവസം മുമ്പ് വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ സ്വന്തമായി മൊബൈല്‍ ഫോണ്‍ വാങ്ങിയിരുന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: