ഭീകരരുടെയും ഭീകരസംഘടനകളുടെയും ലോകത്തെ ഒന്നാമത്തെ ഈറ്റില്ലമാണ് പാക്കിസ്ഥാന്. താലിബാന്, അല്‍ഖ്വയ്ദ, ഹഖാനി ശൃംഖല, ഐഎസ്, ലഷ്ക്കര്‍ ഇ തൊയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജമാ അത്ത് ദവ, ജെയ്ഷെ മുഹമ്മദ്, ഹര്‍ക്കത് ഉള് ഇസ്ളാം, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങി അസംഖ്യം ഭീകര സംഘടനകളാണ് പാക്കിസ്ഥാനും പാക്കധിനിവേശ കശ്മീരും താവളമാക്കി പ്രവര്‍ത്തിക്കുന്നത്.
ഇവയ്ക്കുപുറമേ ബംഗ്ലാദേശിലെ ജമാ അത്ത് ഉല് മുജാഹിദ്ദീന്‍ ബംഗ്ലാദേശ് എന്നതടക്കം ബംഗ്ലാദേശില്‍ പ്രവര്‍ത്തിക്കുന്ന പല സംഘടനകള്‍ക്കും അഫ്ഗാനിലെ പല ഭീകരസംഘടകള്ക്കും പാക്കിസ്ഥാനാണ് ധനം, ആയുധം, പരിശീലനം എന്നിവ നല്കി സഹായിക്കുന്നത്.
പാക് ചാരസംഘടനയായ ഐഎസ്ഐ (ഇന്റര്‍ സര്‍വ്വീസ് ഇന്റലിജന്‍സ്) ആണ് ഭീകരരെ പരിശീലിപ്പിക്കുന്നത്. ഭാരതമാണ് എന്നും പാക്കിസ്ഥന്റെ ലക്ഷ്യം.
ഭാരതം കൊടുംഭീകരനെന്ന് മുദ്രകുത്തിയ ദാവൂദ് ഇബ്രാഹിം കാലങ്ങളായി പാക്കിസ്ഥാനിലാണ് സുഖമായി വാഴുന്നത്.
1993 മാര്‍ച്ച് 12ന് മുംബൈയിലുണ്ടായ ഭീകരാക്രമണമാണ് ആദ്യത്തേത്. 257 പേരാണ് കൊല്ലപ്പെട്ടത്. എണ്ണൂറോളം പേര്‍ക്ക് പരിക്കേറ്റു. ദാവൂദായിരുന്നു ഇതിനുപിന്നില്‍, ദാവൂദിന്റെ ഡി കമ്പനി സംഘടിപ്പിച്ച സ്ഫോടനങ്ങളില്‍ ടൈഗര്‍ മേമന്, യാക്കൂബ് മേമന് എന്നിവരടക്കം നിരവധി പ്രതികളുണ്ട്. ഇവരില്‍ ഇബ്രാഹിം മേമനെയും ടൈഗര്‍ മേമനെയും ഇതുവരെ പിടിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല. അവര്‍ പാക്കിസ്ഥാനിലാണ്. യാക്കൂബ് മേമനെ 2015ല്‍ നാം തൂക്കിലേറ്റി.
ഈ വര്‍ഷം ജനുവരി രണ്ടിന് പഞ്ചാബിലെ പത്താന്‍കോട് വ്യോമസേനാ താവളത്തിലുണ്ടായ ആക്രമണമാണ് ഒടുവിലത്തേത്തത്. ഇതിനിടയില്‍ എത്രയെത്ര ഭീകരാക്രമണങ്ങള്‍, എത്രയെത്ര മരണങ്ങള്. ഇവയെല്ലാം ലഷ്ക്കര്‍, ജയ്ഷെ മുഹമ്മദ്, ഹിസ്ബുള്‍, ഇന്ത്യന്‍ മുജാഹിദ്ദീന്‍ തുടങ്ങിയവ സംഘടിപ്പിച്ചവയാണ്. ഭാരതത്തെ അസ്ഥിരപ്പെടുത്താനുള്ള അജണ്ടയാണ് ഇവയെ മുന്നോട്ടു നയിക്കുന്നത്. കശ്മീരില്‍ ഭീകരത വളര്‍ത്തുന്നതും ചെറുപ്പക്കാരെ ഭീകരരാക്കുന്നതും അവിടെ അസ്വസ്ഥത സൃഷ്ടിക്കുന്നതും പാക്കിസ്ഥാനാണ്.
ബുര്‍ഹാന്‍ വാനിയെന്ന ഹിസ്ബുള്‍ കമാന്‍ഡര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട കലാപത്തിനുപിന്നില്‍ പാക്കിസ്ഥാനാണ്. ഇതുവരെയായി അറുപതിലേറെപ്പേരാണ് മരിച്ചത്. 24 കോടി രൂപയാണ് കലാപത്തിനു മാത്രം പാക്കിസ്ഥാന് ഒഴുക്കിയത്. ലഷ്ക്കര്‍ മേധാവി ഹാഫീസ് മുഹമ്മദ് സെയ്ദ്, സഹോദരന് അബ്ദു റഹ്മാന് മാക്കി, സഖിയൂര്‍ റഹ്മാന് ലഖ്വി തുടങ്ങി അനവധി ഭീകരരാണ് പാക്കിസ്ഥാനില്‍ ഭാരത വിരുദ്ധ പദ്ധതികളുമായി കഴിയുന്നത്. ഇവര്‍ക്ക് സകല സഹായങ്ങളും നല്‍കുന്നത് പാക്ക് സര്‍ക്കാരും ഐഎസ്ഐയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: