ബംഗളുരു: അനധികൃത ഖനന കേസുമായി ബന്ധപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്.യെദ്യുരപ്പയ്ക്കെതിരായ എഫ്.ഐ.ആര് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. കേസുമായി ബന്ധപ്പെട്ടു ലോകായുക്ത പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറാണു റദ്ദാക്കിയത്.
എഫ്.ഐ.ആറും തനിക്കെതിരേ ലോകായുക്ത അന്വേഷണത്തിനു ഗവര്‍ണര്‍ എച്ച്.ആര്.ഭരദ്വാജ് നല്കിയ ഉത്തരവും റദ്ദാക്കണമെന്നാവശ്യപ്പെട്ട് യെദ്യൂരപ്പ നല്കിയ ഹര്‍ജിയിലാണു കോടതി വിധി. ജസ്റ്റിസുമാരായ ഭക്തവത്സലയും ഗോവിന്ദരാജുവുമടങ്ങിയ ബെഞ്ചാണു വിധി പ്രഖ്യാപിച്ചത്.
വിശദീകരണം നല്കാന് തനിക്ക് അവസരം നല്‍കാതെയാണ് എഫ്.ഐ.ആര് തയാറാക്കിയതെന്ന യെദ്യൂരപ്പയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തെത്തുടര്‍ന്നു ജൂലൈ 31ന് യെദ്യുരപ്പ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: