കൊച്ചി: പതിനായിരക്കണക്കിന് ആളുകള്‍ക്ക് ഉണ്ടായിട്ടുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ പരിഹരിക്കുന്നതിനു നീതിയുക്തവും സുതാര്യവുമായ ഇടപെടലുകളിലൂടെ കഴിഞ്ഞുവെന്ന് ജസ്റ്റിസ് ജെ. ബി. കോശി പറഞ്ഞു. സംസ്ഥാന മനുഷ്യവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ. ബി. കോശിയുടെ തിരുവനപുരത്തിനു പുറത്തുള്ള അവസാന സിറ്റിംഗില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെപ്റ്റംബര്‍ നാലിന് അഞ്ചുവര്‍ഷത്തെ ഔദ്യോഗിക കാലാവധി പൂര്‍ത്തിയാക്കുകയാണ്. ഞാറയ്ക്കല്‍ സര്‍ക്കാര്‍ ആശുപത്രിയുടെ കേസ് ആണ് അദ്ദേഹം അവസാനമായി അദ്ദേഹം പരിഗണിച്ചത്. 2012ല്‍ കെട്ടിടം നിര്‍മിക്കാന്‍ അഞ്ചുകോടി രൂപ അനുവദിച്ചുവെങ്കിലും ഇതുവരെയും അതു പൂര്‍ത്തിയായിട്ടില്ല. ജിഡ പണം നല്‍കാമെന്നേറ്റിട്ടും ഒരു നടപടിയുമായിട്ടില്ല. കെട്ടിടം പണി പൂര്‍ത്തിയാക്കുന്നതിനു അന്നുമുതലുള്ള ചെലവു നല്കാന് അദ്ദേഹം സര്‍ക്കാരിനു നിര്‍ദേശം നല്കി.
കമ്മീഷന് ചെയര്‍മാനുള്ള യാത്രയയപ്പ് സമ്മേളനം 31ന് മൂന്നുമണിക്ക് തിരുവനന്തപുരം വിജെടി ഹാളില്‍ നടക്കും. മുഖ്യമന്ത്രി പിണറായി വിജയന് യോഗം ഉദ്ഘാടനവും ഉപഹാരസമര്‍പ്പണവും നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: