ലക്നൗ: കോണ്‍ഗ്രസിന്റെ ജാതിരാഷ്ട്രീയം എസ്.പിക്ക് ഗുണം ചെയ്തുവെന്ന് മായാവതി. ഭൂരിപക്ഷം മുസ്ലിം വോട്ടുകളും എസ് പിക്ക് ലഭിച്ചതും പരാജയത്തിന് കാരണമായതായി മായാവതി പറഞ്ഞു. ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍.
സംവരണത്തിന് ഉപസംവരണം ഏര്‍പ്പെടുത്തുമെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപനം രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയായിരുന്നു. ഇതോടൊപ്പം മുന്നാക്ക ജാതിക്കാരെ ആകര്‍ഷിക്കാന്‍ ബി.ജെ.പിയും ശ്രമിച്ചു. ബി.ജെ.പി അധികാരത്തില്‍ എത്തുമെന്ന് ഭയന്നാണ് മുസ്ലീങ്ങള്‍ എസ്.പിക്ക് വോട്ട് ചെയ്തതെന്നും മായാവതി പറഞ്ഞു.
കേന്ദ്രസര്‍ക്കാരും കോണ്‍ഗ്രസും യു.പിക്കെതിരെ രാഷ്ട്രീയം കളിച്ചു. കേന്ദ്രത്തിന്റെ സഹായം ലഭിക്കാതിരുന്നതു കൊണ്ടുള്ള ചില പോരായ്മകളാണു യു.പിയില്‍ ഉണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ നിസഹകരണം ഉണ്ടായിട്ടും സംസ്ഥാനത്തിന്റെ വികസനത്തിനായി യത്നിച്ചു. 2007ല്‍ അധികാരമേല്‍ക്കുമ്പോള്‍ സംസ്ഥാനത്തിന്റെ അവസ്ഥ ഏറെ പരിതാപകരമായിരുന്നു.
ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനായി ധാരാളം വികസനപ്രവര്‍ത്തനങ്ങള്‍ കൊണ്ടുവരാന്‍ ബിഎസ് പി ഭരണത്തിനായി. കേന്ദ്രസര്‍ക്കാരിന്റെ സഹായം ലഭിക്കാത്തതു കൊണ്ടുള്ള പോരായ്മകള്‍ മാത്രമാണ് ഉണ്ടായത്. കേന്ദ്രത്തിന്റെ നിസഹകരണം ഉണ്ടായിട്ടും സംസ്ഥാനത്തിന്റെ വികസനം ഏറെ മുന്നോട്ടു പോയി.
എന്തുകൊണ്ടാണു ജനങ്ങളില്‍ നിന്ന് ഇങ്ങനെ ഒരു തിരിച്ചടി ഉണ്ടായതെന്ന് അറിയില്ല. ജനവിധി അംഗീകരിക്കുന്നതായും മായാവതി പറഞ്ഞു. സമാജ് വാദി പാര്‍ട്ടിയുടെ ഭരണം ഉത്തര്‍പ്രദേശിനെ പിന്നോട്ടടിക്കുമെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: