ചെന്നൈ: കോടതി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇനിമുതല്‍ ജഡ്ജിമാരുടെയും അഭിഭാഷകരുടെയും പേര് പരാമര്‍ശിക്കരുതെന്ന് മദ്രാസ് ഹൈക്കോടതി. ജസ്റ്റിസുമാരായ നൂട്ടി രാമമോഹന റാവു, ജസ്റ്റിസ് എസ്. എസ്. സുന്ദര്‍ എന്നിവടങ്ങുന്ന മധുര ബെഞ്ചിന്റേതാണ് ഈ ഉത്തരവ്.
അനിവാര്യ സന്ദര്‍ഭങ്ങളില്‍ മാത്രം ജഡ്ജിമാരുടെ പേരുകള്‍ പരാമര്‍ശിക്കുന്നതാണ് ഉചിതം. അല്ലാത്തപ്പോള്‍ കഴിവതും കോടതി എന്ന് പറയണം. ഹര്‍ജികള്‍ പരിഗണിക്കുമ്പോള്‍ അഭിഭാഷകരുടെ പേര് പറയുന്നത് അവര്‍ക്കുവേണ്ടി പരസ്യം നല്‍കുന്നതിന് തുല്യമാണെന്നും ഹൈക്കോടതി അറിയിച്ചു. കൂടാതെ പ്രായപൂര്‍ത്തിയാകാത്തവരുടെ കേസുകള്‍ പരിഗണിക്കുമ്പോള്‍ അവരുടെ വ്യക്തിഗത വിവരങ്ങള്‍ പുറത്തുവരാതെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കണമെന്ന് മാധ്യമ പ്രവര് ത്തകരോടും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
അന്യായമായി അഞ്ച് ദളിത് കുട്ടികള്‍ക്കെതിരെ ലൈംഗിക പീഡന നിരോധന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിന് മധുര പോലീസിനെ ചോദ്യം ചെയ്ത് അഭിഭാഷകന് നല്കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി ഇത്തരത്തില്‍ പരാമര്‍ശം നടത്തിയത്. അഭിഭാഷകന് പ്രസിദ്ധിക്കുവേണ്ടിയാണ് ഇത്തരം ഒരു ഹര്‍ജി നല്‍കിയിരിക്കുന്നത്. അതിനാല്‍ ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തമിഴ്നാട്, പോണ്ടിച്ചേരി ബാര്‍ അസോസിയേഷനുകളോട് മദ്രാസ് ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: