ന്യൂദല്‍ഹി: ആറു പതിറ്റാണ്ട് നീണ്ട കശ്മീര്‍ സംഘര്‍ഷം ആഗോള മതയുദ്ധമായി മാറുകയാണെന്ന് പിഡിപി എംപിയും മുന്‍ ഉപമുഖ്യമന്ത്രിയുമായ മുസാഫര്‍ ഹുസൈന് ബെയ്ഗ്. ഇത് കൈകാര്യം ചെയ്യാന്‍ പുതിയ തന്ത്രം വേണമെന്നും ബെയ്ഗ് പറഞ്ഞു.
സമരത്തിന്റെ മൂന്നു ഘട്ടം കഴിഞ്ഞു, ഇത് നാലാം ഘട്ടമാണ്. കശ്മീര്‍ സംഘര്‍ഷം മത ഭീകരതയായി മാറു കയാണ്. രാഷ്ട്രീയമല്ല, മതപരമാണ് ഇതിന്റെ ലക്ഷ്യം.
മുസ്ലിങ്ങള്‍ക്ക് പ്രത്യക രാജ്യം വേണമെന്നും, അവര്‍ക്ക് ഹിന്ദുക്കള്‍ക്ക് ഒപ്പം താമസിക്കാന്‍ വയ്യെന്നുമാണ് ഇതിലൂടെ പറയുന്നത്. ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തിന്റെ പിന്തുടര്ച്ചയാണിതെന്നും ബെയ്ഗ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: