കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ സിപിഎം അക്രമം തുടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിരവധി ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ സ്ര്തീകള്‍ ഉള്‍പ്പടെ നിരവധി പേര് ആശുപത്രിയിലാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ പങ്കെടുത്തവര്‍ക്കെതിരെയും ഓരോ പ്രദേശത്തും പരിപാടികള്‍ക്ക് നേതൃത്വം നല്കിയവര്ക്കെതിരെയുമാണ് സിപിഎം സംഘം ആസൂത്രിതമായ അക്രമം നടത്തിയത്.
കാക്കയങ്ങാട്, പാച്ചപ്പൊയ്ക, കൂത്തുപറമ്പ് തുടങ്ങിയ പ്രദേശങ്ങളിലാണ് സിപിഎം നേതൃത്വത്തിന്റെ ഒത്താശയോടെ ക്രിമിനല്‍ സംഘം അഴിഞ്ഞാടിയത്. സിപിഎമ്മിന്റെ നേതൃത്വത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സിപിഎം വ്യാപകമായ അക്രമമാണ് അഴിച്ചുവിടുന്നത്.
ലസിതക്കെതിരെ സിപിഎമ്മിന്റെ നിരന്തര അക്രമം
കണ്ണൂര്‍: യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ലസിതാ പാലക്കലിനെതിരെ സിപിഎം സംഘം നിരന്തരമായി അക്രമം അഴിച്ച് വിടുന്നു. കതിരൂര്‍ മലാലിലെ വീടിന് നേരെ നിരന്തരമായി സിപിഎം അക്രമം നടക്കുന്നതിനാല്‍ പാച്ചപ്പൊയ്കയിലെ ചാത്തന് മുക്കിലെ സഹോദരിയുടെ വീട്ടിലായിരുന്നു ലസിതയും കുടുംബവും താമസിച്ചിരുന്നത്. ഇവിടെയെത്തിയാണ് കഴിഞ്ഞ ദിവസം സിപിഎം സംഘം വീണ്ടും അക്രമം നടത്തിയത്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയപ്പോഴാണ് ലസിതാ പാലക്കലിന്റെ വീടിന് നേരെ അക്രമം നടന്നത്. സംഘടിച്ചെത്തിയ അക്രമി സംഘം വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ച് തകര്‍ത്തു അക്രമത്തില്‍ ലസിത, മകള്‍ നിയ, അമ്മ ലീല, മാതൃ സഹോദരി നളിനി എന്നിവര്‍ക്ക് പരിക്കേറ്റു. ഇവര്‍ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: