കണ്ണൂര്‍: മുഴക്കുന്ന് പഞ്ചായത്തിലും കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലും ശ്രീകൃഷ്ണജയന്തിയോടുബന്ധിച്ച് സിപിഎം നടത്തുന്ന വ്യാപക അക്രമം അവസാനിപ്പിച്ചില്ലെങ്കില്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ് പ്രസ്താവിച്ചു.
യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ലസിതാ പാലക്കലിനുനേരെ തുടര്‍ച്ചയായി അക്രമം നടക്കുകയാണ്. കഴിഞ്ഞ പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ കുത്തകയായ മുഴക്കുന്നുപഞ്ചായത്തില് രണ്ട് ബിജെപി പ്രതിനിധികള്‍ വിജയിച്ചിരുന്നു. രണ്ടു വാര്‍ഡുകളിലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയും ബിജെപിക്കനുകൂലമായി വോട്ടുചെയ്തു എന്നു സംശയിക്കുന്നവര്‍ക്കും വീട്ടില്‍ താമസിക്കുവാനും റോഡിലൂടെ സഞ്ചരിക്കുവാനുമുള്ള അനുമതി സിപിഎം നിഷേധിച്ചിരിക്കുകയാണ്. സിപിഎം ഭീഷണിക്കുവഴങ്ങാതെ ശ്രീകൃഷ്ണ ജയന്തി ആഘോഷം ജനങ്ങള്‍ ഏറ്റെടുത്ത് വലിയ വിജയമാവുകയും സിപിഎം ഘോഷയാത്രക്കു ജനപങ്കാളിത്തം കുറഞ്ഞതുമാണ് ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശാനുസരണം വ്യാപക അക്രമം അഴിച്ചുവിടാനുള്ള കാരണം. ശ്രീനാരായണ ഗുരുവിനെ കയറിട്ടു വലിക്കുകയും കുരിശിലേറ്റുകയും ചെയ്തവര്‍ തൃച്ഛംബരം ക്ഷേത്രോത്സവത്തോടനുബന്ധിച്ചു നടത്തുന്ന ബലരാമ-ശ്രീകൃഷ്ണന്മാരുടെ തിടമ്പ് നൃത്തത്തെ അവതരിപ്പിച്ച് ഹൈന്ദവ അനുഷ്ഠാനങ്ങളെയും ആചാരങ്ങളെയും വെല്ലുവിളിച്ചിരിക്കുകയാണ്. നിറഞ്ഞ ഭക്തിയോടെ അനുഷ്ഠിക്കേണ്ട തിടമ്പുനൃത്തത്തെ അപമാനിച്ച സിപിഎം ഭക്തജനങ്ങളോടു മാപ്പുപറയണമെന്നും സത്യപ്രകാശ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: