ന്യൂദല്‍ഹി: പാക്കധിനിവേശ കശ്മീരില്‍നിന്ന് (പിഒകെ) പുറത്തു പോകാന്‍ പാക്കിസ്ഥാനോട് ഭാരതം. വിദേശകാര്യ സെക്രട്ടറി എ. ജയശങ്കര്‍ രേഖാമൂലമാണ് ഈ ആവശ്യം ഉന്നയിച്ചത്. കശ്മീര്‍ ചര്‍ച്ചയ്ക്ക് പാക്കിസ്ഥാന് വിദേശകാര്യ സെക്രട്ടറി ഐസാസ് അഹമ്മദ് ചൗധരി 19-ന് അയച്ച കത്തിനു മറുപടിയാണ് ഈ ശക്തമായ നിലപാട്.
പാക്കധിനിവേശ കശ്മീരും ഭീകര പ്രവര്‍ത്തനവും മാത്രമായിരിക്കും ചര്‍ച്ച നടന്നാല്‍ വിഷയമാകുകയെന്ന് ഭാരതം മറുപടിക്കത്തില്‍ വ്യക്തമാക്കുന്നു.
പാക്കധീന കശ്മീരിലും ബലൂചിസ്ഥാനിലും നടക്കുന്ന മനുഷ്യാവകാശ ലംഘന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പറഞ്ഞിരുന്നു. ഇതിനോടു പ്രതികരിച്ച് പാക്കിസ്ഥാന് എഴുതിയ കത്തിലാണ് ചര്‍ച്ചയ്ക്കുള്ള ക്ഷണം.
വിദേശകാര്യ സെക്രട്ടറി ക്ഷണം സ്വീകരിച്ചു. എന്നാല്‍, കശ്മീര്‍ വിഷയം ചര്‍ച്ചയില്‍ വരില്ല, പാക്കിസ്ഥാന് പ്രോത്സാഹിപ്പിക്കുന്ന ഭീകരതമാത്രമായിരിക്കും വിഷയമെന്നാണ് മറുപടി.
പിഒകെയിലെ ജനങ്ങള്‍ക്ക് സമാധാനമാര്ഗ്ഗത്തില് അഭിപ്രായം പ്രകടിപ്പിക്കാന്‍ അവകാശമുണ്ടെന്ന് ഐക്യ രാഷ്ട്ര സംഘടന അഭിപ്രായപ്പെട്ടു. പ്രശ്നങ്ങളില്‍ യുഎന്‍ വേണ്ടവിധം ഇടപെടുന്നില്ലെന്ന് പരാതിപ്പെട്ട് പിഒകെയിലെ സ്ത്രീകള്‍ യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിന് വള അയച്ചുകൊടുക്കുന്നുവെന്ന വാര്‍ത്തയെ തുടര്‍ന്നാണ് പ്രതികരണം.
”പ്രശ്നങ്ങളില്‍ സമാധാനപൂര്‍വമായ പ്രതികരണത്തിന് ആര്‍ക്കും അവകാശമുണ്ട്, അതിനെ പിന്തുണയ്ക്കുന്നു,” ബാന്‍ കീ മൂണിന്റെ വക്താവ് സ്റ്റീഫന്‍ ഡുജാറിക് പറഞ്ഞു.
പിഒകെയില്‍ ഭീകരാക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കും ധനസഹായം നല്കാന് ഭാരതം തീരുമാനിച്ചു. കൊല്ലപ്പെടുന്നവരുടെ ബന്ധുക്കള്‍ക്ക് അഞ്ചുലക്ഷം രൂപ വീതം നല്‍കാനുള്ള തീരുമാനത്തിന് കേന്ദ്രസഭ അംഗീകാരംനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: