തിരുവനന്തപുരം: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം സംസ്ഥാനത്ത് നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. മുന്‍ഗണനാ വിഭാഗത്തെ കണ്ടെത്തുന്നതിനായി താലൂക്ക് തല റാങ്കിംഗിന് പകരം സംസ്ഥാനതല റാങ്കിംഗ് നടത്താനും തീരുമാനിച്ചു. താലൂക്ക്തല റാങ്കിംഗ് നടത്തി കരട് മുന്‍ഗണന, മുന്‍ഗണന-ഇതര പട്ടിക പ്രസിദ്ധീകരണത്തിന് തയ്യാറായിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച് നിരവധി പരാതികളും ആക്ഷേപങ്ങളും ഉയര്‍ന്നുവന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം. പുതിയ റേഷന്‍ കാര്‍ഡ് ഡിസംബറിനുള്ളില്‍ വിതരണം ചെയ്യും.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 154,80,040 പേരാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്ത് ഗ്രാമപ്രദേശങ്ങളില്‍ 52.63 ശതമാനവും നഗരപ്രദേശങ്ങളില്‍ 39.5 ശതമാനവും ജനങ്ങളാണ് മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടേണ്ടത്. 2012 ഏപ്രില്‍ 27 ലെ തദ്ദേശഭരണവകുപ്പിന്റെ ഉത്തരവ് പ്രകാരം സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാര്‍, അധ്യാപകര്‍, തുടങ്ങിയര്‍ ഉള്‍പ്പെടുന്ന കാര്‍ഡുകള്‍ മുന്‍ഗണനാ ക്രമത്തില്‍ നിന്നൊഴിവാകും. ഈ മാനദണ്ഡ പ്രകാരം ക്ലാസ് ഫോര്‍ തസ്തികവരെയുള്ള പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ പട്ടികയില്‍ നിന്നും പുറത്താകും. ഇവരെക്കൂടി മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
ഭക്ഷ്യധാന്യങ്ങളുടെ വിതരണം സുഗമമായി നടത്തുന്നതിനായി ബ്ലോക്ക്തലത്തില്‍ കുറഞ്ഞത് രണ്ട് സര്‍ക്കാര്‍വക സംഭരണശാലകള്‍ നിര്‍മ്മിക്കും. റേഷന്‍ മൊത്തവ്യാപാരശാലകളുടെ നടത്തിപ്പ് ഘട്ടം ഘട്ടമായി സപ്ലൈകോയെ ഏല്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: