വാഷിങ്ടണ്‍: ഇറാന്റെ നാല് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ്(ഐആര്‍ജിസി) കപ്പലുകള്‍ സ്ട്രൈറ്റ് ഓഫ് ഹോര്മസില് വച്ച് അമേരിക്കന്‍ യുദ്ധക്കപ്പലിനെ തടഞ്ഞ് ആക്ഷേപിച്ചതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഗള്‍ഫിലും സിറിയയിലും ആഭ്യന്തരയുദ്ധം നടക്കുന്നതിനിടയിലാണ് സംഭവം.
ഇറാന്റെ രണ്ട് കപ്പലുകള്‍ യുഎസ് യുദ്ധക്കപ്പലിന്റെ 300 അടിയോളം അടുത്തെത്തി. ഇത് വളരെ അപകടം പിടിച്ചതും ഭീഷണി ഉയര്ത്തു ന്നതുമായിരുന്നു. തുടര്‍ച്ചയായി മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇറാന് സൈനിക കപ്പലുകള്‍ ആക്ഷേപം ചൊരിഞ്ഞ് തടയുകയായിരുന്നു.
ഇറാന് അതിര്‍ത്തിക്ക് സമീപം അമേരിക്കന്‍ സൈന്യം സംശകരമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നുവെന്നാണ് ഇറാന് കരുതിയത്. ഇറാന്റെ ആണവായുധ പദ്ധതികളെ യുഎസ് ഉള്‍പ്പടെയുള്ള രാഷ്ട്രങ്ങള്‍ എതിര്‍ത്തിരുന്നു.
ഇറാനിയന്‍ കപ്പലുകളുമായി 12 പ്രാവശ്യം ബന്ധപ്പെടുവാന്‍ ശ്രമിച്ചെങ്കിലും യാതൊരു മറുപടിയും ലഭിച്ചില്ല. ഇതിന് ശേഷം രണ്ട് ഇറ്റാലിയന്‍ കപ്പലുകള്‍ക്ക് നേരെ പത്ത് റൗണ്ട് വെടിവെക്കുകയായിരുന്നു. ഇറാനുമായി യുഎസിന് നയതന്ത്ര ബന്ധമില്ലാത്തതും പ്രശ്നമായി.
നേരത്തെ ഇറാന്റെ സമുദ്രാതിര്‍ത്തിയിലേയ്ക്ക് കടന്നുകയറിയെന്ന് ആരോപിച്ച് പത്ത് അമേരിക്കന്‍ നാവികരെ ഇറാന് സൈന്യം പിടികൂടിയിരുന്നു. പിറ്റേ ദിവസമാണ് ഇവരെ മോചിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: