സതാംപ്ടണ്: പാക്കിസ്ഥാനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ഇംഗ്ലണ്ടിന് 44 റണ്‍സ് ജയം. മഴ ഇടങ്കോലിട്ട കളിയില്‍
ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലീഷ് ജയം. പരമ്പരയില്‍ ഇംഗ്ലണ്ട് 1-0ന് മുന്നില്‍.
സ്കോര്‍: പാക്കിസ്ഥാന് – 260/6 (50), ഇംഗ്ലണ്ട് – 194/3 (34.3).
ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്, നായകന് അസര്‍ അലി (82), വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് സര്‍ഫ്രാസ് അഹമ്മദ് (55) എന്നിവരുടെ മികവില്‍ ഭേദപ്പെട്ട സ്കോര്‍ പടുത്തുയര്‍ത്തിയത്. ഇംഗ്ലണ്ടിനായി ആദില്‍ റഷീദ് രണ്ടും, ക്രിസ് വോക്സ്, മാര്‍ക്ക് വുഡ്, ലിയാം പ്ലങ്കറ്റ്, ജോ റൂട്ട് എന്നിവര്‍ ഓരോന്നും വിക്കറ്റെടുത്തു.
ഓപ്പണര്‍ ജേസണ്‍ റോയിയും (65), ജോ റൂട്ടും (61) ചേര്‍ന്നാണ് ഇംഗ്ലണ്ടിന് അടിത്തറയൊരുക്കിയത്. ഇവര്‍ മടങ്ങിയ ശേഷം നായകന് ഇയാന്‍ മോര്‍ഗനും (33 നോട്ടൗട്ട്), ബെന്‍ സ്റ്റോക്സും (15 നോട്ടൗട്ട്) പോരാട്ടം തുടര്‍ന്നു. 34.3 ഓവറില്‍ സ്കോര്‍ 194ലെത്തി നില്‍ക്കെയാണ് മഴ കളി തടസപ്പെടുത്തിയത്.
തുടര്‍ന്ന് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഇംഗ്ലണ്ടിനെ വിജയിയായി പ്രഖ്യാപിച്ചു. ജേസണ്‍ റോയ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: