കൊച്ചി: കേരള ബുക്സ് ആന്റ് പബ്ലിക്കേഷന്‍സ് സൊസൈറ്റി വളപ്പിലെ 350 ഓളം തേക്ക് മരങ്ങള്‍ മുറിച്ചതുമായി ബന്ധപ്പെട്ട് എംഡി ടോമിന്.ജെ. തച്ചങ്കരിക്കെതിരെ വിജിലന്‍സ് ത്വരിത പരിശോധന തുടങ്ങി. പരിസ്ഥിതി പ്രവര്‍ത്തകനായ പ്രൊഫ. എസ്. സീതാരാമന് നല്കിയ പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ നിര്‍ദേശ പ്രകാരം എറണാകുളം വിജിലന്‍സ് റേഞ്ചാണ് അന്വേഷണം നടത്തുന്നത്.
കെബിപിഎസിന്റെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന 350 ഓളം മരങ്ങള്‍ മാസങ്ങള്‍ക്ക് മുമ്പ് മുറിച്ചു കടത്തിയതിലൂടെ ടോമിന് തച്ചങ്കരി രണ്ടു കോടിയോളം രൂപയുടെ അഴിമതി നടത്തിയെന്നാണ് വിജിലന്‍സിന് ലഭിച്ചിട്ടുള്ള പരാതി. സര്‍ക്കാര്‍ ഭൂമിയിലുള്ള മരങ്ങള്‍ മുറിക്കുന്നതിന് എടുക്കേണ്ട നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് വിലപിടിപ്പുള്ള മരങ്ങള്‍ വെട്ടിയത്. മരം മുറിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി വകുപ്പില്‍ അപേക്ഷ നല്‍കുകയും അവിടെ നിന്നുള്ള സംഘം പരിശോധന നടത്തുകയും വേണം. അസി. കണ്‍സര്‍വേറ്ററും പരിസ്ഥിതി വിദഗ്ധനും സ്ഥലത്തെ കൗണ്‍സിലറും എഞ്ചിനീയറും അടങ്ങിയതാണ് പരിശോധനാ സമിതി.
ഈ സമിതി പരിശോധന നടത്തി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമേ മരം മുറിക്കാന്‍ പാടുള്ളൂ. അഞ്ച് വര്‍ഷം മുമ്പ് ഇത്തരത്തില്‍ കെബിപിഎസിന്റെ സ്ഥലത്തുള്ള മരങ്ങള്‍ മുറിക്കുന്നതിന് സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെ അനുമതി നേടിയിരുന്നു. എന്നാല്‍ യാതൊരു പരിശോധനയും നടത്താതെ സ്വാധീനത്തിന് വഴങ്ങി അന്നത്തെ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അനധികൃതമായി അനുമതി നല്‍കുകയായിരുന്നുവെന്ന് അന്ന് പരിസ്ഥിതി കമ്മിറ്റി അംഗം കൂടിയായിരുന്ന പരാതിക്കാരന് ആരോപിക്കുന്നു.
ഇത്തരത്തില്‍ നല്കുന്ന അനുമതിക്ക് പരമാവധി രണ്ടു വര്‍ഷം മാത്രമാണ് പ്രാബല്യമുണ്ടാകുക. എന്നാല്‍ ടോമിന് തച്ചങ്കരി കെബിപിഎസ് എംഡി ആയ ശേഷം അഞ്ച് വര്‍ഷം മുമ്പ് ലഭിച്ച അനുമതി ഉപയോഗിച്ച് മരങ്ങള്‍ മുറിച്ചുമാറ്റുകയായിരുന്നു. ത്വരിത പരിശോധനയില്‍ ആരോപണങ്ങൡ കഴമ്പുണ്ടെന്ന് കണ്ടാല്‍ വിജിലന്‍സ് കോടതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: