മുംബൈ: സ്കോര്‍പീന്‍ മുങ്ങിക്കപ്പല്‍ രഹസ്യ ചോര്‍ച്ചയുടെ പിന്നില്‍ വ്യവസായ കിടമത്സരം. ഫ്രാന്‍സിലെ പ്രമുഖ മുങ്ങിക്കപ്പല്‍ നിര്‍മ്മാണക്കമ്പനി ഡിസി ഐഎന്‍, ആസ്ട്രേലിയയുമായി പുതിയ കരാര്‍ ഒപ്പിടുന്നതിന്റെ അവസാന ഘട്ടത്തിലായിരുന്നു. ജര്‍മ്മനിയും ജപ്പാനും കേന്ദ്രമായ കമ്പനികളും ഈ കരാര്‍ നേടാന്‍ ശ്രമിച്ചിരുന്നു. അതുകൊണ്ടുതന്നെയാണ് ചോര്‍ച്ച വിവരം ‘ദ ആസ്ട്രേലിയന്‍’ പത്രം വലിയ പ്രാധാന്യത്തില്‍ റിപ്പോര്‍ട്ടു ചെയ്തതും.
വ്യവസായ കിടമത്സരവും വന്‍കിട ചാര പ്രവര്‍ത്തനവുമാകാം രഹസ്യ ചോര്‍ച്ചയ്ക്കു കാരണമെന്ന് ഫ്രഞ്ച് കപ്പല്‍ നിര്‍മ്മാണ കമ്പനി ഡിസി എന്‍എസ് വക്താവ് അഭിപ്രായപ്പെട്ടു. ഈ രംഗത്ത് മത്സരം കഠിനമാകുകയാണ്, അതിനാല്‍ എല്ലാ മാര്‍ഗ്ഗങ്ങളും പരീക്ഷിക്കപ്പെടുന്നുണ്ട്.
നോര്‍വേ, പോളണ്ട് എന്നിവിടങ്ങളിലും കരാറുകള്‍ക്ക് കമ്പനി ശ്രമിക്കുന്നുണ്ട്. ജര്‍മ്മനിയുടെ തിസ്സന്കൃപ്പ് എജി, ജപ്പാന് സര്‍ക്കാര്‍ പിന്തുണയുള്ള മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ്, കവസാക്കി ഹെവി ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികളും ആസ്ട്രേലിയന്‍ കരാര്‍ നേടാനുള്ള പരിശ്രമം നടത്തുന്നുണ്ടെന്ന് ഡിസി വക്താവ് സൂചിപ്പിച്ചു.
നഷ്ടമായ രേഖകള്‍ ഏതെല്ലാം, രാജ്യങ്ങള്ക്കുണ്ടയ നഷ്ടം എത്രത്തോളം, ചോര്‍ച്ചയുടെ ഉത്തരവാദി ആര് എന്നിവ വിശദമായി അന്വേഷിക്കുമെന്ന് കമ്പനി അറിയിച്ചു. ഭാരത സര്‍ക്കാരും അനേ്വഷണം തുടങ്ങി. നാവിക സേന മേധാവി സുനില്‍ ലാംബയുടെ നേതൃത്വത്തിലാണ് അന്വേഷണം. ഫ്രാന്‍സ് ദേശീയ സുരക്ഷാ അതോറിറ്റിയും അന്വേഷിക്കുന്നുണ്ട്. ഫ്രഞ്ച് സാങ്കേതിക വിദ്യയില്‍ ഭാരതം നിര്‍മ്മിക്കുന്ന ആറ് മുങ്ങിക്കപ്പലുകളുടെ നിര്‍മ്മാണ-പ്രവര്‍ത്തന രഹസ്യങ്ങള്‍ ചോര്‍ന്നുവെന്ന് ‘ദ ആസ്ട്രേലിയന്‍’ പത്രമാണ് റിപ്പോര്‍ട്ടുചെയ്തത്.
ചോര്‍ച്ച വാര്‍ത്തയില്‍ താരം സ്റ്റുവര്‍ട്ട്
കാന്‍ബറ: ഭാരതത്തിന്റെ ഫ്രഞ്ച് നിര്‍മ്മിത മുങ്ങിക്കപ്പല്‍ രേഖകള്‍ ചോര്‍ന്ന വാര്‍ത്തയ്ക്കൊപ്പം നിറഞ്ഞ പത്രപ്രവര്‍ത്തകനാണ് ‘ദി ആസ്ട്രേലിയന്‍’ ലേഖകന്‍ കാമറൂണ്‍ സ്റ്റുവര്‍ട്ട്. സ്റ്റുവാര്‍ട്ട് പുറത്തു വിട്ട വാര്‍ത്തകള്‍ ആസ്ട്രേലിയയെയും ആശങ്കയിലാഴ്ത്തുന്നുണ്ട്. ഡിസി എന്‍എസ് കമ്പനിയുമായാണ് ആസ്േട്രലിയയും കരാറൊപ്പിട്ടിരിക്കുന്നത്. ഭയക്കേണ്ടതില്ലെന്നാണ് ആസ്ട്രേലിയന്‍ ഭരണത്തലപ്പത്തുള്ളവരുടെ നിലപാട്. പക്ഷേ് സ്റ്റുവാര്‍ട്ട് ചിന്തിക്കുന്നത് അതല്ല. ഭാരതത്തിന് അത് സംഭവിച്ചുവെങ്കില്‍ ആസ്ട്രേലിയക്കും അതുണ്ടാവില്ലേ?
പുറത്തായ രഹസ്യങ്ങള്‍ ഏതെങ്കിലും ശത്രു രാഷ്ട്രത്തിന്റെ കൈയിലെത്തുമോ അതിന്റെ അനന്തരഫലങ്ങളെന്താവും എന്നതൊന്നും സ്റ്റുവാര്‍ട്ടിന് പറയാനാവില്ല. കപ്പല്‍ നിര്‍മ്മാണ കമ്പനികളുടെ കിടമത്സരമാണോ വാര്‍ത്ത ചോരാന്‍ ഇടയാക്കിയതെന്ന ചോദ്യത്തിനും സ്റ്റുവാര്‍ട്ടിന് ഉത്തരമില്ല. ഒന്നു മാത്രം ഉറപ്പിക്കുന്നു, രേഖകള്‍ ചോര്‍ന്നത് ഫ്രാന്‍സില്‍ നിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: