ന്യൂദല്‍ഹി: അത്യാധുനിക മുങ്ങിക്കപ്പലായ സ്കോര്പ്പീനുമായി ബന്ധപ്പെട്ട് ചോര്‍ന്ന വിവരങ്ങള്‍ സുരക്ഷയ്ക്ക് ഭീഷണിയല്ലെന്ന് പ്രതിരോധ മന്ത്രാലയം. സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് ആസ്ട്രേലിയന്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതായി മന്ത്രാലയം പറഞ്ഞു.
രഹസ്യങ്ങള്‍ ചോര്‍ന്നത് സംബന്ധിച്ച ആശങ്ക ഭാരതം ഫ്രഞ്ച് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ഉടന്‍ അന്വേഷണം നടത്തി കണ്ടെത്തലുകള്‍ ഭാരതത്തെ അറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. സുരക്ഷാകാര്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് നടപടിക്രമങ്ങള്‍ സംബന്ധിച്ച ഇന്റേണല്‍ ഓഡിറ്റും നടക്കുന്നു. പുറത്തുവന്ന റിപ്പോര്‍ട്ടുകളുടെ യാഥാര്‍ത്ഥ്യം ഉറപ്പാക്കുന്നതിന് നയതന്ത്ര മാര്‍ഗ്ഗങ്ങളിലൂടെ വിദേശ സര്‍ക്കാരുമായി ബന്ധപ്പെട്ട് വരികയാണ്.
വിപുലമായ മുന്‍കരുതല്‍ എന്ന നിലയ്ക്ക് ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ പക്കലുള്ള രേഖകള്‍ പരസ്പര ധാരണയുടെ അടിസ്ഥാനത്തിലുള്ളതാണോയെന്നും പരിശോധിക്കുന്നുണ്ട്. പ്രതിരോധ മന്ത്രാലയവും നാവികസേനയും ഉള്‍പ്പെട്ട ഉന്നതലസമിതിയാണ് സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ പരിഹരിക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: