ചണ്ഡീഗഢ്: പഞ്ചാബ് ആംആദ്മി പാര്‍ട്ടി കണ്‍വീനര്‍ സുജാ സിങ് ഛോട്ടേപ്പൂര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സിങ്ങിനെതിരെ നടപടിക്കൊരുങ്ങുകയാണ് എഎപി. തെരഞ്ഞെടുപ്പിന് സീറ്റു നല്കാന് പാര്‍ട്ടി പ്രവര്‍ത്തകനില്‍ നിന്നാണ് പാര്‍ട്ടി ഫണ്ടിലേക്കുള്ള സംഭാവനയാണ് സ്വീകരിച്ചതെന്നും കൈക്കൂലിയാണെങ്കില്‍ ദൃശ്യം പരസ്യമാക്കണമെന്നും സുജാസിങ് പറയുന്നു.
സുജാ സിങിന്റെ തന്നെ മറ്റൊരു ഓഡിയോ സംഭാഷണത്തില്‍ എഎപി എംപി ഭഗവന്ത് മാനിന്റെ മദ്യപാനശീലത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്.
പാര്‍ട്ടിയുടെ പഞ്ചാബ് യൂണിറ്റ് നടത്തുന്ന രഹസ്യ നീക്കങ്ങളുടെ ഭാഗമാണ് ദൃശ്യങ്ങളും ഓഡിയോ ടേപ്പുമെന്നാന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുലക്ഷം രൂപയാണ് സുജാസിങ് വാങ്ങിയിരിക്കുന്നതെന്ന് മറ്റൊരു എഎപി നേതാവ് പറഞ്ഞു. വീഡിയോ ദൃശ്യങ്ങള്‍ പരസ്യമാക്കാന്‍ തയ്യാറല്ലെങ്കിലും വൈകാതെ അദ്ദേഹത്തിന് സ്ഥാനചലനമുണ്ടാകുമെന്ന് നേതാക്കള്‍ അറിയിച്ചു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് വീഡിയോ കണ്ടെങ്കിലും നിലപാട് പ്രഖ്യാപിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: