മുംബൈ: ക്യാമ്പസ് വഴിയുള്ള ഉദ്യോഗ നിയമനത്തില്‍ നിന്ന് പിന്മാറിയതിനും ജോലിപ്രവേശനത്തിനുള്ളള തീയതിയില്‍ കാലതാമസമുണ്ടാക്കിയതിനും 31 കമ്പനികളെ ഇന്ത്യന്‍ ഇന്‍സ്റ്റിസ്റ്റ്യൂട്ട് ഒഫ് ടെക്നോളജി കരിമ്പട്ടികയില്‍പ്പെടുത്തി.
ഇവയില്‍ ഭൂരിഭാഗവും സ്റ്റാര്‍ട്ട് അപ് കമ്പനികളാണ്. ആരോഗ്യ രംഗത്തെ സ്റ്ാര്ട്ട് അപ് ആയ പോര്‍ട്ടിയ മെഡിക്കല്‍സും വിതരണ ശൃംഖല ഗ്രോഫേസും കരിമ്പട്ടിയിലുണ്ട്. സ്റ്റാര്‍ട്ട് അപ് കമ്പനികളാണ് കരിമ്പട്ടികയില്‍ കൂടുതലുള്ളത്. സ്റ്റാര്‍ട്ട് അപ്പുകള്‍ ഏറെയും ഐഐടിയിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവയാണ്. 135 ലേറെ വിദ്യാര്‍ത്ഥികള്‍ക്ക് അവസാന നിമിഷം നിയമനത്തില്‍ നിന്ന് കമ്പനികള്‍ പിന്മാറിയിനാല് ദുരിതമനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിദ്യാര്‍ത്ഥികളേറെയും മുംബൈ, ഖാരക്പൂര്, റൂര്‍ക്കി ഐഐടികളില്‍ നിന്നുള്ളവരായിരുന്നു.
കഴിഞ്ഞ വര്‍ഷം റിക്രൂട്ട്മെന്റിന് അനുമതി ലഭിക്കാത്ത സോമോട്ടിനുള്ള നിരോധനം ഈ വര്‍ഷവും തുടരും.അതേ സമയം നിയമനത്തിന് കാലതാമസമുണ്ടാക്കിയിട്ടും ഫ്ളിപ്പ്കാര്‍ട്ട് കരിമ്പട്ടികയിലില്ല. ഇകൊമേഴ്സ്രംഗത്തെ അതികായരായ ഫ്ളിപ്പ് കാര്ട്ടിന് താക്കീതുമാത്രമാണ് നല്‍കിയിരിക്കുന്നത്.
ഐഐടി യുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താറുണ്ടെങ്കിലും ഇത്രയേറെ കമ്പനികള്‍ പെടുന്നത് ഇതാദ്യമാണ്.ക്യാമ്പസ് നിയമനത്തില്‍ കൃത്യവിലോപം കാണിച്ച കമ്പനികളെക്കുറിച്ച് ഓരോ ഐഐടികളും നല്കിയ പട്ടിക ഏകോപിപ്പിച്ചെടുത്തതാണിത്. കമ്പനികളിലൊന്നിന് ശരിയായ മേല്‍വിലാസം പോലുമില്ല.ചിലത് പ്രവര്‍ത്തനരഹിതമാണ്. പര്യാപ്തമായ ഫണ്ടില്ലാത്തവാണ് ചില സംരംഭങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: