വാഷിങ്ടണ്‍: രാജ്യം ഭീകരരുടെ സുരക്ഷിത സ്വര്ഗമല്ലായെന്ന് ഉറപ്പുവരുത്തണമെന്ന് പാക്കിസ്ഥാനോട് അമേരിക്ക ആവശ്യപ്പെട്ടു. ഭീകരതക്കെതിരെയുള്ള പോരാട്ടത്തില്‍ പാക്കിസ്ഥാന്റെ പ്രതിജ്ഞാബദ്ധത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ടതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് എലിസബത്ത് വാര്‍ത്താലേഖകരോട് ആവശ്യപ്പെട്ടു.
കാബൂളിലെ അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് അഫ്ഗാനിസ്ഥാന് നേരെ ഭീകരാക്രമണം ഉണ്ടായത് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടതിന്റെ സൂചനയാണെന്നും ഇവര്‍ പറഞ്ഞു. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് സര്‍ക്കാരുകളോട് ഒരുമിച്ച് പ്രവര്‍ത്തിക്കുവാന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. സര്‍വകലാശാലയ്ക്ക് നേരെ ബുധനാഴ്ച നടന്ന ഭീകരാക്രമണത്തില്‍ 16 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: