കൊച്ചി: ഹജ്ജ് സബ്സിഡി വിഷയത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി എ.കെ. നസീര്‍ ഹാജി. ഹജ്ജ് സബ്സിഡി ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതിവിധി വന്നത് യുപിഎ ഭരണകാലത്താണ്. അന്ന് അതിനെതിരെ കോടതിയെ സമീപിക്കാത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ കോടതിയെ സമീപിക്കണമെന്ന സമീപനം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല എടുത്തത് തികച്ചും രാഷ്ട്രീയലക്ഷ്യത്തോടെയാണ്. ഹജ്ജ് സബ്സിഡി അവകാശമാണെന്ന വാദം തെറ്റാണ്. സബ്സിഡി ഉപയോഗിച്ചോ സൗജന്യമായി പണം സ്വീകരിച്ചോ ഹജ്ജിന് പോകാന്‍ ഇസ്ലാംമതം പറയുന്നില്ല. സാമ്പത്തികശേഷിയുള്ളവര്‍ക്ക് മാത്രമേ ഹജ്ജ് നിര്ബന്ധമാക്കപ്പെട്ടിട്ടുള്ളൂ. അതുകൊണ്ടുതന്നെ സബ്സിഡി അവകാശമല്ല.
ഹജ്ജ് സബ്സിഡി പുനഃസ്ഥാപിക്കാന്‍ സുപ്രീംകോടതിയെ സമീപിക്കേണ്ട കാര്യമില്ലെന്നും ഘട്ടംഘട്ടമായി സബ്സിഡി കോടതി നിര്‍ദ്ദേശിച്ചതുപോലെ നിര്‍ത്തലാക്കുകയാണ് വേണ്ടതെന്നും നസീര്‍ഹാജി പറഞ്ഞു.
സബ്സിഡിക്ക് പകരം ഹാജിമാര്‍ക്ക് ആവശ്യമായ അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: