ന്യൂദല്‍ഹി: ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ ഇനിയും നിലപാട് വ്യക്തമാക്കാതെ തുടരുകയാണ് കേരളസര്‍ക്കാര്‍. സുപ്രീംകോടതിയിലുള്ള കേസ് ഇനി പരിഗണിക്കുന്നത് നവംബര്‍ ഏഴിനാണ്. ഇതിന് മുമ്പായി പുതിയ നിലപാട് സംബന്ധിച്ച സത്യവാങ്മൂലം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചേക്കും.
എന്നാല്‍ സ്ത്രീപ്രവേശനത്തെ അനുകൂലിച്ചുകൊണ്ടുള്ള നിലപാടുമായി ഇനിയും സംസ്ഥാന സര്‍ക്കാര്‍ പരസ്യമായി രംഗത്തെത്തിയിട്ടില്ല. ശബരിമല സ്ത്രീപ്രവേശന കേസ് ആവശ്യമെങ്കില്‍ ഭരണഘടനാ ബെഞ്ചിന് വിടുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ട്.
ജൂലൈ11ന് കേസ് പരിഗണിച്ചപ്പോള്‍, പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന 2008ലെ ഇടതു സര്‍ക്കാര്‍ സത്യവാങ്മൂലം കേരള സര്‍ക്കാര്‍ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ നിന്നും മറച്ചുവെച്ചിരുന്നു.
വി. എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയും ജി. സുധാകരന് ദേവസ്വം മന്ത്രിയുമായിരുന്ന കാലത്താണ് ശബരിമലയിലെ സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ഇടതു സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്. എന്നാല്‍ പിന്നീടുവന്ന യുഡിഎഫ് സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തെ എതിര്‍ത്തു. 2016 ജനുവരിയിലാണ് യുഡിഎഫ് സര്‍ക്കാര്‍ പുതിയ സത്യവാങ്മൂലം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: