ന്യൂദല്‍ഹി: കോടികളുടെ നിക്ഷേപത്തട്ടിപ്പ് കേസിലെ പ്രതി സഹാറഗ്രൂപ്പ് മേധാവി സുബ്രതോ റോയി സെബിക്ക് ബാങ്ക് ഗാരന്റിയായി 300 കോടി രൂപ നല്‍കാമെന്ന് സുപ്രീംകോടതിയില്‍ പറഞ്ഞു. ജയിലിലായിരുന്ന റോയി അടുത്ത മാസം 16വരെ പരോളിലാണ്.
സഹാറഗ്രൂപ്പിന്റെ സ്വത്ത് വിറ്റ് ബാധ്യതകള്‍ തീര്‍ക്കാന്‍ കോടതി നേരത്തെ സെബിക്ക് (സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നിര്‍ദ്ദേശം നല്‍കിയിരുന്നു. റോയിയുടെ വാഗ്ദാനം അടുത്താഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റീസ് ടി. എസ്. താക്കൂര്‍ ഉള്‍പ്പെട്ട ബെഞ്ച് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: