പെരുമ്പാവൂര്‍: ഭീകര പ്രവര്‍ത്തനത്തിന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പെരുമ്പാവൂരിലെ വീട്ടില്‍നിന്നും സ്വര്‍ണ്ണവും പണവും കവര്‍ന്ന കേസില്‍ ~ഒരാള്‍ കൂടി അറസ്റ്റിലായി. കണ്ണൂര്‍ മമ്പ്രം സ്വദേശി കണിയന്റവിട ഷഫീക്കാണ് പിടിയിലായത്.
പാറപ്പുറം സിദ്ദിഖിന്റെ വീട്ടില്‍ കവര്‍ച്ചയ്ക്കായി വിജിലന്‍സ് ചമഞ്ഞെത്തിയ സംഘത്തില്‍ ഉദ്യോഗസ്ഥ വേഷത്തിലെത്തിയവരില്‍ ഒരാളായിരുന്നു ഷെഫിക്. റിമാന്റിലായ കണ്ണൂര്‍ വടലക്കതെരുവ് താഴകത്ത് വീട്ടില്‍ അബ്ദുള്‍ ഹാലിം, മലപ്പുറം പൊന്നാനി തണ്ണിതുറയ്ക്കല് വീട്ടില്‍ ഷംനാദ് കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും.
കവര്‍ച്ചാസംഘം കൈക്കലാക്കിയ സ്വര്‍ണ്ണത്തിനായുള്ള അന്വേഷണം തുടരുകയാണ്. ഇവര്‍ കൊണ്ടുപോയ രേഖകള്‍ കഴിഞ്ഞദിവസം ആലുവ മംഗലപ്പുഴ പാലത്തിന്റെ അടിയില്‍നിന്നും മുങ്ങല്‍ വിദഗ്ദ്ധര്‍ കണ്ടെടുത്തിരുന്നു. ബാഗില്‍ ബാങ്ക് പാസ് ബുക്ക്, കെഎസ്എഫ്ഇ ചിട്ടി ബുക്ക്, എടിഎം കാര്‍ഡ് സ്വര്‍ണ്ണം സൂക്ഷിച്ചിരുന്ന പാത്രങ്ങള്‍ എന്നിവയാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന റഹീസാണ് ബാഗ് കല്ല്കെട്ടി പുഴയിലേയ്ക്ക് എറിഞ്ഞത്. കവര്‍ച്ചാകേസില്‍ 14 പ്രതികളാണുള്ളത്. ഇനി എട്ടുപേര്‍ പിടിയിലാകാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: